Thursday, 24 April 2025

01 മുസ്നദ് അബീ ഹനീഫ : ഹദീസ് പഠനം ( സ്വഹീഹായ ഹദീസുകളിൽ നിന്ന് ) من الأحاديث الصحيحة

വീഡിയോകൾ :
https://youtube.com/playlist?list=PLf1c4fdPOOYBAnovJRVgxCJJwefT1Edym&si=chd92HBYdal8aKbb
തെരഞ്ഞെടുക്കപ്പെട്ട ചില സ്വഹീഹായ ഹദീസുകളാണ് ഈ പഠനത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

ആദ്യം,
كتاب مسند أبي حنيفة رواية أبو نعيم الأصبهاني
എന്ന ഗ്രന്ഥത്തിലെ ഹദീസുകളിൽ നിന്നാണ് പഠിക്കുന്നത്. ഓരോ ഹദീസിനും മറ്റേതെങ്കിലും ഹദീസ് ഗ്രന്ഥം കൂടി റഫറൻസ് കൊടുക്കാൻ ശ്രമിച്ചിട്ടുണ്ട്. ചില ഹദീസുകൾ മറ്റ് ഹദീസ് ഗ്രന്ഥങ്ങളിൽ വന്ന ലഫ്ദുകൾ പ്രകാരമായിരിക്കും കൊടുത്തിട്ടുണ്ടാവുക.

ഹദീസ് 1
عَنِ ابْنِ عَبَّاسٍ، قَالَ *حُرِّمَتِ الْخَمْرُ بِعَيْنِهَا قَلِيلُهَا وَكَثِيرُهَا وَالسُّكْرُ مِنْ كُلِّ شَرَابٍ*
മദ്യം , കുറച്ചാണെങ്കിലും കൂടുതലാണെങ്കിലും , സ്വതവേ തന്നെ നിഷിദ്ധമാണ്. മസ്താക്കുന്ന എല്ലാ പാനീയങ്ങളും നിഷിദ്ധമാണ്
(നസാഈ )
https://sunnah.com/nasai:5684
كتاب مسند أبي حنيفة رواية أبي نعيم
https://shamela.ws/book/6721/51#p1
ഹദീസ് 2
( നബിവചനം )
عَنْ عَائِشَةَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏ "‏ *لاَ نَذْرَ فِي مَعْصِيَةِ اللَّهِ وَكَفَّارَتُهُ كَفَّارَةُ يَمِينٍ*
അല്ലാഹുവിനെ ധിക്കരിക്കുന്ന വിഷയത്തിൽ നേർച്ച നേരാനോ അത് പൂർത്തിയാക്കാനോ പാട്ടില്ല. ( വല്ലവനും അങ്ങനെ നേർച്ചയാക്കിയാൽ ) അതിൻ്റെ പ്രായശ്ചിത്തം ശപഥ ലംഘനത്തിൻ്റെ പ്രായശ്ചിത്തമാണ് (തിർമുദീ)
https://sunnah.com/tirmidhi:1525
https://shamela.ws/book/6721/62#p1
ഹദീസ് 3
عَنِ النُّعْمَانِ بْنِ بَشِيرٍ، قَالَ *كَانَ رَسُولُ اللَّهِ صلى الله عليه وسلم يَقْرَأُ فِي الْعِيدَيْنِ وَفِي الْجُمُعَةِ بِـ ‏{‏ سَبِّحِ اسْمَ رَبِّكَ الأَعْلَى‏}‏ وَ ‏{‏ هَلْ أَتَاكَ حَدِيثُ الْغَاشِيَةِ‏}‏ قَالَ وَإِذَا اجْتَمَعَ الْعِيدُ وَالْجُمُعَةُ فِي يَوْمٍ وَاحِدٍ يَقْرَأُ بِهِمَا أَيْضًا فِي الصَّلاَتَيْنِ*
നബിﷺ ജുമുഅ നിസ്ക്കാരത്തിലും ഈദ് നിസ്ക്കാരത്തിലും 'സബ്ബിഹിസ്മ', 'ഹൽ അതാക' സൂറത്തുകൾ ഓതിയിരുന്നു. ഈദും ജുമുഅയും ഒരുമിച്ച് വരുമ്പോഴും രണ്ട് നിസ്ക്കാരത്തിലും അവിടുന്ന് അപ്രകാരം ഓതിയിരുന്നു (മുസ്ലിം )
https://sunnah.com/muslim:878a
https://shamela.ws/book/6721/75#p1
ഹദീസ് 4
( നബിവചനം )
عَنْ جَرِيرٍ، قَالَ كُنَّا عِنْدَ النَّبِيِّ صلى الله عليه وسلم فَنَظَرَ إِلَى الْقَمَرِ لَيْلَةً ـ يَعْنِي الْبَدْرَ ـ فَقَالَ ‏"‏ *إِنَّكُمْ سَتَرَوْنَ رَبَّكُمْ كَمَا تَرَوْنَ هَذَا الْقَمَرَ لاَ تُضَامُّونَ فِي رُؤْيَتِهِ، فَإِنِ اسْتَطَعْتُمْ أَنْ لاَ تُغْلَبُوا عَلَى صَلاَةٍ قَبْلَ طُلُوعِ الشَّمْسِ وَقَبْلَ غُرُوبِهَا فَافْعَلُوا* ‏"‏‏.‏ ثُمَّ قَرَأَ ‏{‏وَسَبِّحْ بِحَمْدِ رَبِّكَ قَبْلَ طُلُوعِ الشَّمْسِ وَقَبْلَ الْغُرُوبِ‏}‏‏.‏ قَالَ إِسْمَاعِيلُ افْعَلُوا لاَ تَفُوتَنَّكُمْ‏.‏
നബിﷺ പറഞ്ഞു :
നിങ്ങൾ ( സത്യവിശ്വാസികൾ സ്വർഗ്ഗത്തിൽ വച്ച്) ചന്ദ്രനെ കാണുന്നത് പോലെ നിങ്ങളുടെ റബ്ബിനെ കാണും - കാണുന്നതിൽ ഒരു പ്രയാസവും അനുഭവപ്പെടാതെ വ്യക്തമായി കാണും. നിങ്ങൾക്ക് സാധിക്കുമെങ്കിൽ ഫജ്ർ, അസ്ർ നിസ്ക്കാരങ്ങൾ ( ജമാഅത്തായി ) കൃത്യമായി നിർവഹിക്കുക. തുടർന്ന് നബിﷺ പാരായണം ചെയ്തു:
*‏{‏وَسَبِّحْ بِحَمْدِ رَبِّكَ قَبْلَ طُلُوعِ الشَّمْسِ وَقَبْلَ الْغُرُوبِ‏}‏‏*(ق 39)
(സൂര്യോദയത്തിനുമുമ്പും, അസ്തമനത്തിനു മുമ്പും നിന്‍റെ റബ്ബിനെ സ്തുതിച്ചുകൊണ്ടു 'തസ്ബീഹു' [സ്തോത്രകീര്‍ത്തനം] നടത്തുകയും ചെയ്യുക)
- ബുഖാരീ https://sunnah.com/bukhari:554
https://shamela.ws/book/6721/78#p1
ഹദീസ് 5
( നബിവചനം)
عَنْ كَثِيرِ بْنِ قَيْسٍ، قَالَ كُنْتُ جَالِسًا مَعَ أَبِي الدَّرْدَاءِ فِي مَسْجِدِ دِمَشْقَ فَجَاءَهُ رَجُلٌ فَقَالَ يَا أَبَا الدَّرْدَاءِ إِنِّي جِئْتُكَ مِنْ مَدِينَةِ الرَّسُولِ صلى الله عليه وسلم لِحَدِيثٍ بَلَغَنِي أَنَّكَ تُحَدِّثُهُ عَنْ رَسُولِ اللَّهِ صلى الله عليه وسلم مَا جِئْتُ لِحَاجَةٍ ‏.‏ قَالَ فَإِنِّي سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ ‏ "‏ *مَنْ سَلَكَ طَرِيقًا يَطْلُبُ فِيهِ عِلْمًا سَلَكَ اللَّهُ بِهِ طَرِيقًا مِنْ طُرُقِ الْجَنَّةِ وَإِنَّ الْمَلاَئِكَةَ لَتَضَعُ أَجْنِحَتَهَا رِضًا لِطَالِبِ الْعِلْمِ وَإِنَّ الْعَالِمَ لَيَسْتَغْفِرُ لَهُ مَنْ فِي السَّمَوَاتِ وَمَنْ فِي الأَرْضِ وَالْحِيتَانُ فِي جَوْفِ الْمَاءِ وَإِنَّ فَضْلَ الْعَالِمِ عَلَى الْعَابِدِ كَفَضْلِ الْقَمَرِ لَيْلَةَ الْبَدْرِ عَلَى سَائِرِ الْكَوَاكِبِ وَإِنَّ الْعُلَمَاءَ وَرَثَةُ الأَنْبِيَاءِ وَإِنَّ الأَنْبِيَاءَ لَمْ يُوَرِّثُوا دِينَارًا وَلاَ دِرْهَمًا وَرَّثُوا الْعِلْمَ فَمَنْ أَخَذَهُ أَخَذَ بِحَظٍّ وَافِرٍ*
ആരൊരുത്തൻ വിജ്ഞാനം സമ്പാദനത്തിൻ്റെ (ദീനീ വിജ്ഞാനം) വഴിയിൽ പ്രവേശിച്ചുവോ / യാത്ര ചെയ്തുവോ, അവനെ അല്ലാഹു സ്വർഗ്ഗത്തിൻ്റെ വഴികളിലെ വഴിയിൽ പ്രവേശിപ്പിക്കുന്നതാണ്. വിജ്ഞാനന്വേഷകനിൽ തൃപ്തിപ്പെട്ട് മലക്കുകൾ അവന് വേണ്ടി അവരുടെ ചിറകുകൾ താഴ്ത്തുന്നതാണ്. ആകാശ- ഭൂമികളിൽ ഉള്ളവരും വെള്ളത്തിനടിയിലെ മത്സ്യവും ആലിമിന് ( പണ്ഡിതന് ) വേണ്ടി പൊറുക്കലിനെ തേടുന്നതാണ്. ആലിമിന് ആബിദി ( ആരാധനകൾ ധാരാളമായി നിർവ്വഹിക്കുന്നവൻ ) നേക്കാൾ ഉള്ള ശ്രേഷ്ടത പൂർണ്ണചന്ദ്രന് നക്ഷത്രങ്ങളേക്കാൾ ഉള്ള ശ്രേഷ്ടത പോലെയാണ്. നബിമാർ ദീനാറോ ദിർഹമോ അനന്തര സ്വത്തായി വിട്ടേച്ചു പോയിട്ടില്ല. അവർ വിട്ടേച്ചു പോയത് വിജ്ഞാനമാണ് ആരൊരുത്തൻ അത് സ്വീകരിച്ചുവോ അവൻ മഹത്തായ ഓഹരി സ്വീകരിച്ചു. ( അബൂദാവൂദ്)
https://sunnah.com/abudawud:3641
https://shamela.ws/book/6721/81#p1

ഹദീസ് - 6 ( حادثة بئر معونة)
عَنْ أَنَسِ بْنِ مَالِكٍ ـ رضى الله عنه ـ أَنَّ رِعْلاً، وَذَكْوَانَ وَعُصَيَّةَ وَبَنِي لَحْيَانَ اسْتَمَدُّوا رَسُولَ اللَّهِ صلى الله عليه وسلم عَلَى عَدُوٍّ، فَأَمَدَّهُمْ بِسَبْعِينَ مِنَ الأَنْصَارِ، كُنَّا نُسَمِّيهِمُ الْقُرَّاءَ فِي زَمَانِهِمْ، كَانُوا يَحْتَطِبُونَ بِالنَّهَارِ وَيُصَلُّونَ بِاللَّيْلِ، حَتَّى كَانُوا بِبِئْرِ مَعُونَةَ قَتَلُوهُمْ، وَغَدَرُوا بِهِمْ، فَبَلَغَ النَّبِيَّ صلى الله عليه وسلم، فَقَنَتَ شَهْرًا يَدْعُو فِي الصُّبْحِ عَلَى أَحْيَاءٍ مِنْ أَحْيَاءِ الْعَرَبِ، عَلَى رِعْلٍ وَذَكْوَانَ وَعُصَيَّةَ وَبَنِي لَحْيَانَ‏.‏ قَالَ أَنَسٌ فَقَرَأْنَا فِيهِمْ قُرْآنًا ثُمِّ إِنَّ ذَلِكَ رُفِعَ بَلِّغُوا عَنَّا قَوْمَنَا، أَنَّا لَقِينَا رَبَّنَا، فَرَضِيَ عَنَّا وَأَرْضَانَا‏.‏
അനസ് (റ) ൽ നിന്ന് നിവേദനം: രിഉൽ , ദക് വാൻ , ഉസയ്യ തുടങ്ങിയ ചില ഗോത്രങ്ങൾ നബിﷺയോട് , അവരുടെ ശത്രുക്കൾക്കെതിരെ സഹായത്തിനായി ആളെ അയക്കണമെന്ന് അഭ്യർഥിച്ചു.  70 അൻസ്വാരി സ്വഹാബികളെ നബിﷺ അവർക്ക് സഹായത്തിനായി അയച്ചു കൊടുത്തു - ഖുർറാഉകൾ  എന്ന് വിളിക്കപ്പെട്ടിരുന്ന ഖുർആൻ നന്നായി അറിയുന്ന സ്വഹാബികൾ ആയിരുന്നു അവർ. പകൽ വിറക് കെട്ട് ചുമക്കുകയും ( അധ്വാനിക്കുകയും ) രാത്രി നിന്ന് നമസ്ക്കരിക്കുകയും ചെയ്യുന്നവരായി രുന്നു അവർ - ബിഉർ  മഊനയിൽ വച്ച് ആ ഗോത്രക്കാർ അവരെ  ചതിക്കുകയും വധിക്കുകയും ചെയ്തു. നബിﷺക്ക് പ്രസ്തുത സ്വഹാബികൾ വധിക്കപ്പെട്ട വാർത്ത ലഭിച്ചു. അവിടുന്ന് ഒരു മാസം സുബ്ഹി നിസ്ക്കാരത്തിൽ പ്രസ്തുത ശത്രു ഗോത്രങ്ങൾക്കെതിരെ ഖുനൂത്ത് പ്രാർഥന നടത്തി. അവരുടെ വിഷയത്തിൽ,
*بَلِّغُوا عَنَّا قَوْمَنَا، أَنَّا لَقِينَا رَبَّنَا، فَرَضِيَ عَنَّا وَأَرْضَانَا‏*
[ ഞങ്ങളെ സംബന്ധിച്ച് ഞങ്ങളുടെ സമൂഹത്തെ അറിയിക്കുക . ഞങ്ങൾ ഞങ്ങളുടെ റബ്ബിനെ കണ്ടുമുട്ടിയിരിക്കുന്നു. അവൻ ഞങ്ങളെ തൃപ്തിപ്പെടുകയും തൃപ്തിപ്പെടുത്തുകയും ചെയ്തിരിക്കുന്നു] എന്നീ വചനങ്ങൾ ഖുർആനിൽ ഞങ്ങൾ ഓതിയിരുന്നു. പിന്നീട് പ്രസ്തുത വചനങ്ങൾ നസ്ഖ് ചെയ്യപ്പെട്ടു
( ബുഖാരീ )
https://sunnah.com/bukhari:4090

മുസ്നദ് അബീ ഹനീഫ :
https://shamela.ws/book/6721/87#p1

ഹദീസ് 7
( നബിവചനം)
عَنْ سَمُرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ "‏ مَنْ تَوَضَّأَ يَوْمَ الْجُمُعَةِ فَبِهَا وَنِعْمَتْ وَمَنِ اغْتَسَلَ فَهُوَ أَفْضَلُ
ജുമുഅ: ദിവസം വുദൂഉ ചെയ്തവൻ നല്ലത് പ്രവർത്തിച്ചു; എന്നാൽ അന്നേ ദിവസം കുളിക്കുന്നത് കൂടുതൽ ശ്രേഷ്ഠമാണ് (അബൂദാവൂദ്)
https://sunnah.com/abudawud:354

https://shamela.ws/book/6721/91#p1

ഹദീസ് 8
عَنْ أَبِي هُرَيْرَةَ، قَالَ أَمَرَنِي رَسُولُ اللَّهِ صلى الله عليه وسلم بِرَكْعَتَىِ الضُّحَى وَأَنْ لاَ أَنَامَ إِلاَّ عَلَى وِتْرٍ وَصِيَامِ ثَلاَثَةِ أَيَّامٍ مِنَ الشَّهْرِ ‏.
അബൂഹുറൈറ ( റ ) -ൽ നിന്ന് നിവേദനം: രണ്ട് റക്അത്ത് ദുഹാ നിസ്ക്കരിക്കണമെന്നും ( ദിനേന ), വിത്ർ നിസ്ക്കരിക്കാതെ ഉറങ്ങരുതെന്നും (തഹജ്ജുദിന് എണീക്കുമെന്ന് ധാരണയുണ്ടെങ്കിൽ വിത്ർ അവസാനം നിർവ്വഹിക്കലാണ് നല്ലത് ), മാസത്തിൽ മൂന്ന് ദിവസം നോമ്പ് നോൽക്കണമെന്നും അല്ലാഹുവിൻ്റെ റസൂൽﷺ എന്നോട് കൽപ്പിച്ചു ( നസാഈ)
https://sunnah.com/nasai:2369

ഹദീസ് 9
عَنْ عَائِشَةَ، أَنَّ أَفْلَحَ، أَخَا أَبِي الْقُعَيْسِ جَاءَ يَسْتَأْذِنُ عَلَيْهَا ـ وَهْوَ عَمُّهَا مِنَ الرَّضَاعَةِ ـ بَعْدَ أَنْ نَزَلَ الْحِجَابُ، فَأَبَيْتُ أَنْ آذَنَ لَهُ، فَلَمَّا جَاءَ رَسُولُ اللَّهِ صلى الله عليه وسلم أَخْبَرْتُهُ بِالَّذِي صَنَعْتُ، فَأَمَرَنِي أَنْ آذَنَ لَهُ‏
ആഇശ ( റ ) യിൽ നിന്ന് നിവേദനം : അഫ്ലഹ് ( റ ) ഹിജാബിൻ്റെ ആയത്ത് അവതരിച്ച ശേഷം, അവരുടെ അടുത്ത് പ്രവേശിക്കാൻ അനുമതി ചോദിച്ചു - അദ്ദേഹം മുലകുടി ബന്ധത്തിൽ ആഇശ ( റ ) യുടെ  പിതൃവ്യൻ ആയിരുന്നു. അപ്പോൾ ആഇശ ( റ ) വിസമ്മതിച്ചു. അല്ലാഹുവിൻ്റെ റസൂൽﷺ വന്നപ്പോൾ ആഇശ ( റ ) വിഷയം പറഞ്ഞു. അപ്പോൾ  ആഇശ ( റ അദ്ദേഹത്തിന് അനുമതി നൽകാൻ അവിടുന്ന് നിർദ്ദേശിച്ചു ( ബുഖാരീ )
https://sunnah.com/bukhari:5103

കുറിപ്പ്:
മുലകുടി ബന്ധത്തിലെ മഹ്റമിൻ്റെ മുമ്പിലും ഹിജാബ് പാലിക്കേണ്ടതില്ല.
https://shamela.ws/book/6721/120#p1

ഹദീസ് 10
عَنْ شُرَيْحِ بْنِ هَانِئٍ، قَالَ سَأَلْتُ عَائِشَةَ - رضى الله عنها - عَنِ الْمَسْحِ عَلَى الْخُفَّيْنِ فَقَالَتِ ائْتِ عَلِيًّا فَإِنَّهُ أَعْلَمُ بِذَلِكَ مِنِّي ‏.‏ فَأَتَيْتُ عَلِيًّا فَسَأَلْتُهُ عَنِ الْمَسْحِ فَقَالَ كَانَ رَسُولُ اللَّهِ صلى الله عليه وسلم يَأْمُرُنَا أَنْ يَمْسَحَ الْمُقِيمُ يَوْمًا وَلَيْلَةً وَالْمُسَافِرُ ثَلاَثًا ‏.‏
അലി ( റ )പറയുന്നു :  നാട്ടിൽ താമസിക്കുന്നവൻ ഒരു രാത്രിയും പകലും യാത്രക്കാരന് മൂന്ന് രാത്രിയും പകലും ഖുഫ്ഫ മേൽ തടവാമെന്ന്   അല്ലാഹുവിൻ്റെ റസൂൽﷺ ഞങ്ങളോട് നിർദ്ദേച്ചിരുന്നു ( നസാഈ )
https://sunnah.com/nasai:129

https://shamela.ws/book/6721/124#p1

കുറിപ്പ്:
വുദൂഉ എടുക്കുമ്പോൾ കാലുകൾ കഴുകുന്നതിന് പകരം ഖുഫ് മേൽ തടവൽ അനുവദനീയമാണ്. ധരിക്കുന്ന സമയത്ത് ശുദ്ധി ഉണ്ടായിരിക്കണം . ഖുഫ്ഫ നജസുള്ളത് ആവരുത്. കട്ടിയുള്ള അതുപയോഗിച്ച് നടക്കാൻ പറ്റുന്ന തരത്തിലുള്ള ഖുഫ്ഫ ആകണമെന്നും തീരെ  കനം കുറഞ്ഞ സോക്സ് പോലുള്ളതിന്മേൽ തടവൽ അനുവദനീയമല്ലെന്നും അഭിപ്രായപ്പെട്ടവരുണ്ട്.

ഹദീസ് 11
عَنْ عَائِشَةَ ـ رضى الله عنها ـ قَالَتْ *كَانَ النَّبِيُّ صلى الله عليه وسلم يُبَاشِرُنِي وَأَنَا حَائِضٌ‏.‏ وَكَانَ يُخْرِجُ رَأْسَهُ مِنَ الْمَسْجِدِ وَهْوَ مُعْتَكِفٌ فَأَغْسِلُهُ وَأَنَا حَائِضٌ‏*
ആഇശ ( റ ) -ൽ നിന്ന് നിവേദനം:
ഞാൻ ആർത്തവകാരിയായിരിക്കെ നബി ﷺ ഞാനുമായി സ്പർശനം നടത്തുമായിരുന്നു ( അതായത് സംഭോഗമല്ലാത്ത ചുംബനം , ആലിംഗനം പോലുള്ളവ ). ഞാൻ ആർത്തവകാരിയായിരിക്കേ , അവിടുന്നു ഇഅതികാഫിലായിരിക്കുമ്പോൾ മസ്ജിദിൽ നിന്ന് അവിടുത്തെ തല പുറത്തേക്കിടുകയും ഞാൻ തല കഴുകിക്കൊടുക്കുകയും ചെയ്തിരുന്നു.
- ബുഖാരീ https://sunnah.com/bukhari:2030
( ആർത്തവ കാലത്ത് സംഭോഗം നിഷിദ്ധമാണ്. സംഭോഗത്തിലേക്ക് പോകാൻ സാധ്യതയുണ്ടെന്ന് ഭയക്കുന്നെങ്കിൽ ചുംബനം ഉൾപ്പെടെ ഒഴിവാക്കുകയാണ് വേണ്ടത് )

മുസ്നദ് അബീ ഹനീഫ
https://shamela.ws/book/6721/127#p1

ഹദീസ് 12
عَنْ عَائِشَةَ، قَالَتْ كَانَ رَسُولُ اللَّهِ صلى الله عليه وسلم إِذَا اغْتَسَلَ مِنَ الْجَنَابَةِ غَسَلَ يَدَيْهِ، وَتَوَضَّأَ وُضُوءَهُ لِلصَّلاَةِ ثُمَّ اغْتَسَلَ، ثُمَّ يُخَلِّلُ بِيَدِهِ شَعَرَهُ، حَتَّى إِذَا ظَنَّ أَنْ قَدْ أَرْوَى بَشَرَتَهُ، أَفَاضَ عَلَيْهِ الْمَاءَ ثَلاَثَ مَرَّاتٍ، ثُمَّ غَسَلَ سَائِرَ جَسَدِهِ‏.‏ وَقَالَتْ كُنْتُ أَغْتَسِلُ أَنَا وَرَسُولُ اللَّهِ، صلى الله عليه وسلم مِنْ إِنَاءٍ وَاحِدٍ نَغْرِفُ مِنْهُ جَمِيعًا‏
ആഇശ (റ) പറയുന്നു: അല്ലാഹുവിൻ്റെ റസൂൽﷺ ജനാബത്ത് ( വലിയ അശുദ്ധി ) കുളി കുളിക്കുമ്പോൾ, അവിടുന്ന് രണ്ട് കൈകളും കഴുകുകയും പിന്നീട് നിസ്ക്കാരത്തിന് വുദൂഉ എടുക്കുന്നത് പോലെ വുദൂഉ എടുക്കുകയും ചെയ്യുമായിരുന്നു. ശേഷം അവിടുന്ന് കുളിക്കും. തലയിലെ മുടി മുഴുവൻ നനയുമാറ് വിരലുകൾ മുടികൾക്കിടയിലൂടെ ഇട്ട് മുടി ഉരച്ച്  കഴുകും. പിന്നീട് മൂന്ന് തവണ വെള്ളം ഒഴിച്ച് ശരീരത്തിൻ്റെ ബാക്കി ഭാഗം കഴുകുമായിരുന്നു. ആഇശ ( റ ) തുടർന്ന് പറഞ്ഞു: ഞാനും നബിﷺയും ഒരേ പാത്രത്തിൽ നിന്ന് വെള്ളമെടുത്ത് കുളിക്കുമായിരുന്നു - ഞങ്ങൾ ഒരേ സമയം ഒരേ പാത്രത്തിൽ നിന്ന് വെള്ളമെടുത്ത് കുളിക്കുമായിരുന്നു ( ബുഖാരീ )
https://sunnah.com/bukhari:272
https://shamela.ws/book/6721/128#p1

ഹദീസ് 13
عَنْ عَائِشَةَ، *قَالَتْ خَيَّرَنَا رَسُولُ اللَّهِ صلى الله عليه وسلم فَاخْتَرْنَاهُ فَلَمْ يَعُدَّهُ طَلاَقًا* ‏
ആശയം :
ആഇശ ( റ ) പറയുന്നു: അല്ലാഹുവിൻ്റെ റസൂൽﷺ അവിടുത്തെ ഇണകളായ  ഞങ്ങൾക്ക് ത്വലാഖ് വേണമോ ക്ലേശങ്ങൾ സഹിച്ച് അവിടുത്തോടൊപ്പം ഇണകളായി ജീവിതം തുടരണമോ എന്ന വിഷയം തിരഞ്ഞെടുക്കാൻ അവസരം തന്നു. ഞങ്ങൾ അവിടുത്തോടൊപ്പമുള്ള ജീവിതം തിരഞ്ഞെടുത്തു. അത് ( അങ്ങിനെ വേണമെങ്കിൽ ത്വലാഖ് ആകാം എന്ന ഒപ്ഷൻ തന്നത് ) അവിടുന്ന് ത്വലാഖ് ആയി പരിഗണിച്ചിരുന്നില്ല ( ബുഖാരീ ) https://sunnah.com/muslim:1477d

അല്ലാഹുവിൻ്റെ റസൂൽﷺ വളരെ പ്രയാസകരമായ സാഹചര്യത്തിലായിരുന്നു ജീവിച്ചിരുന്നത്. അല്ലാഹുവിൻ്റെ  കൽപന പ്രകാരമായിരുന്നു ഈ ഒപ്ഷൻ നൽകൽ

കാണുക :
(അൽ അഹ്‌സാബ് 
33:28 & 29)
يَٰٓأَيُّهَا ٱلنَّبِىُّ قُل لِّأَزۡوَٰجِكَ إِن كُنتُنَّ تُرِدۡنَ ٱلۡحَيَوٰةَ ٱلدُّنۡيَا وَزِينَتَهَا فَتَعَالَيۡنَ أُمَتِّعۡكُنَّ وَأُسَرِّحۡكُنَّ سَرَاحًا جَمِيلًا
അല്ലയോ, നബിയേ! നിന്‍റെ ഭാര്യമാരോടു പറയുക: 'നിങ്ങള്‍ ഐഹികജീവിതവും, അതിന്‍റെ അലങ്കാരവും ഉദ്ദേശിക്കുകയാണെങ്കില്‍ നിങ്ങള്‍ വരുവിന്‍; നിങ്ങള്‍ക്കു ഞാന്‍ 'മുത്അത്ത്' [മോചനവിഭവം] നല്‍കുകയും, നിങ്ങളെ ഭംഗിയായ വിട്ടയക്കല്‍ വിട്ടയച്ചു തരുകയും ചെയ്യാം.
وَإِن كُنتُنَّ تُرِدۡنَ ٱللَّهَ وَرَسُولَهُۥ وَٱلدَّارَ ٱلۡأٓخِرَةَ فَإِنَّ ٱللَّهَ أَعَدَّ لِلۡمُحۡسِنَٰتِ مِنكُنَّ أَجۡرًا عَظِيمًا
'നിങ്ങള്‍ അല്ലാഹുവിനെയും, അവന്‍റെ റസൂലിനെയും, പരലോകഭവനത്തെയും ഉദ്ദേശിക്കുകയാണെങ്കില്‍, എന്നാല്‍ നിശ്ചയമായും, നിങ്ങളില്‍നിന്നു പുണ്യവതികളായുള്ളവര്‍ക്കു അല്ലാഹു മഹത്തായ പ്രതിഫലം ഒരുക്കിവെച്ചിരിക്കുന്നു.

അന്ന് റസൂൽﷺക്ക്
9 ഇണകൾ ഉണ്ടായിരുന്നു എന്ന് ചില വിവരണങ്ങളിൽ കാണുന്നു :
عائِشةُ بنتُ أبي بكرٍ،

حَفصةُ بنتُ عُمَرَ،

أمُّ حَبيبةَ بنتُ أبي سفيانَ،

سَودةُ بنتُ زَمعةَ،

أمُّ سَلَمةَ بنتُ أبي أمَيَّةَ،

صَفِيَّةُ بنتُ حُيَيِّ بنِ أخطَبَ،

ميمونةُ بنتُ الحارِثِ،

زينبُ بنتُ جَحشٍ،

جُوَيريةُ بنتُ الحارِثِ،
(رَضِيَ اللهُ عنهنَّ )
🌹🌹🌹🌹🌹
ജീവിത പ്രയാസങ്ങൾ കാരണമോ മറ്റോ ഒരു ഭർത്താവ് തൻ്റെ ഭാര്യക്ക് ത്വലാക്ക് വേണമോ കൂടെ ജീവിക്കണമോ എന്ന രണ്ട് ഓപ്ഷൻ നൽകുന്നത് കൊണ്ട് ത്വലാഖ് സംഭവിക്കില്ല .
https://shamela.ws/book/6721/131#p1

ഹദീസ് 14
عَنْ عَائِشَةَ ـ رضى الله عنها ـ قَالَتِ اشْتَرَى رَسُولُ اللَّهِ صلى الله عليه وسلم مِنْ يَهُودِيٍّ طَعَامًا بِنَسِيئَةٍ، وَرَهَنَهُ دِرْعَهُ‏
ആഇശ ( റ ) പറഞ്ഞു : അല്ലാഹുവിൻ്റെ റസൂൽ ഒരു യഹൂദിയിൽ നിന്ന് അവിടുത്തെ പടച്ചട്ട ഒരു നിശ്ചിത അവധിക്ക് പണയം വച്ച് ഭക്ഷണം ( ബാർലി ) വാങ്ങി [ ബുഖാരീ ]
https://sunnah.com/bukhari:2096
https://shamela.ws/book/6721/145#p1

ഹദീസ് 15
عَنْ عَلْقَمَةَ، وَالأَسْوَدِ، قَالاَ أُتِيَ عَبْدُ اللَّهِ فِي رَجُلٍ تَزَوَّجَ امْرَأَةً وَلَمْ يَفْرِضْ لَهَا فَتُوُفِّيَ قَبْلَ أَنْ يَدْخُلَ بِهَا فَقَالَ عَبْدُ اللَّهِ سَلُوا هَلْ تَجِدُونَ فِيهَا أَثَرًا قَالُوا يَا أَبَا عَبْدِ الرَّحْمَنِ مَا نَجِدُ فِيهَا يَعْنِي أَثَرًا ‏.‏ قَالَ أَقُولُ بِرَأْيِي فَإِنْ كَانَ صَوَابًا فَمِنَ اللَّهِ لَهَا كَمَهْرِ نِسَائِهَا لاَ وَكْسَ وَلاَ شَطَطَ وَلَهَا الْمِيرَاثُ وَعَلَيْهَا الْعِدَّةُ فَقَامَ رَجُلٌ مِنْ أَشْجَعَ فَقَالَ فِي مِثْلِ هَذَا قَضَى رَسُولُ اللَّهِ صلى الله عليه وسلم فِينَا فِي امْرَأَةٍ يُقَالُ لَهَا بِرْوَعُ بِنْتُ وَاشِقٍ تَزَوَّجَتْ رَجُلاً فَمَاتَ قَبْلَ أَنْ يَدْخُلَ بِهَا فَقَضَى لَهَا رَسُولُ اللَّهِ صلى الله عليه وسلم بِمِثْلِ صَدَاقِ نِسَائِهَا وَلَهَا الْمِيرَاثُ وَعَلَيْهَا الْعِدَّةُ ‏.‏ فَرَفَعَ عَبْدُ اللَّهِ يَدَيْهِ وَكَبَّرَ ‏.‏ قَالَ أَبُو عَبْدِ الرَّحْمَنِ لاَ أَعْلَمُ أَحَدًا ....
ഒരു സ്ത്രീയെ ഒരു പുരുഷൻ മഹ്ർ നിർണ്ണിതമായി പറയാതെ നികാഹ് ചെയ്യുകയും , അയാൾ അവളുമായി ലൈംഗിക ബന്ധത്തിലേർപ്പെടുന്നതിന് മുമ്പ് അയാൾ മരിക്കുകയും  ചെയ്ത സംഭവം അബ്ദുല്ലാഹി ബ്നു മസ്ഊദ് ( റ ) ൻ്റെ അടുത്ത് വിവരിക്കപ്പെട്ടു ( ആ സ്ത്രീയുടെ അവകാശങ്ങളെ സംബന്ധിച്ച വിധിയറിയാൻ ) - [ചില റിപ്പോർട്ടുകളിൽ പല തവണ ഈ വിഷയവുമായി ആളുകൾ അദ്ദേഹത്തെ സമീപിച്ചിരുന്നു എന്ന് കാണാം ] - അബ്ദുല്ലാഹ് ( റ ) പറഞ്ഞു : ചോദിക്കൂ , നിങ്ങൾ ഇതിൽ വല്ല അസറും ( റിപ്പോർട്ട് ) കാണുന്നുണ്ടോ എന്ന്. അവർ ഇല്ല എന്ന് മറുപടി പറഞ്ഞു. (അവസാനം) അബ്ദുല്ലാഹ് ( റ ) ഇങ്ങനെ  വിധി പറഞ്ഞു: ഞാൻ എൻ്റെ ( ഇജ്തിഹാദ് പ്രകാരം ഈ വിഷയത്തിൽ ) അഭിപ്രായം പറയുകയാണ്. ഇത് ശരിയാണെങ്കിൽ ഇത് അല്ലാഹുവിൽ നിന്നുള്ളതാണ് [ മറ്റൊരു റിപ്പോർട്ടിൽ തെറ്റാണെങ്കിൽ എന്നിൽ നിന്നും ശൈത്വാനിൽ നിന്നും ഉള്ളതാണ് എന്ന് കൂടി അദ്ദേഹം പറഞ്ഞതായി കാണാം ). ആ സ്ത്രീക്ക് അവളുടെ കുടുംബത്തിലെ സ്ത്രീകളുടെ മഹ്റിന് സമാനമായ മഹ്ർ നൽകണം. അതിൽ കുറവോ കൂടുതലോ അരുത്. അവൾക്ക് അനന്തരാവകാശം ഉണ്ടായിരിക്കും. അവൾ ( നാല് മാസം പത്ത് ദിവസം ) ഇദ്ദ ആചരിക്കണം. ഇത് കേട്ടപ്പോൾ അശ്ജഈകളിൽ പെട്ട ഒരാൾ എഴുന്നേറ്റു ഇപ്രകാരം പറഞ്ഞു : ഞങ്ങളിൽ പെട്ട വാശിഖിൻ്റെ പുത്രി ബിർവഇൻ്റെ വിഷയത്തിൽ അല്ലാഹുവിൻ്റെ റസൂൽﷺ ഇത് പോലെ വിധി പറഞ്ഞിട്ടുണ്ട് . ആ സ്ത്രീ ഒരു പുരുഷനെ വിവാഹം ചെയ്യുകയും  അവളുമായി ബന്ധപ്പെടുന്നതിന് മുമ്പ് അയാൾ മരിക്കുകയും ചെയ്തിരുന്നു. അപ്പോൾ അല്ലാഹുവിൻ്റെ റസൂൽﷺ അവൾക്ക് അവളുടെ കുടുംബത്തിലെ സ്ത്രീകളുടെ സ്റ്റാൻഡേർഡിൽ മഹ്ർ വിധിച്ചു; അവൾക്ക് അനന്തര സ്വത്തും ഇദ്ദയും വിധിച്ചു. ഇത് കേട്ടപ്പോൾ ( താൻ വിധിച്ചത് ശരിയായ വിധി ആണെന്നറിഞ്ഞ് ) അബ്ദുല്ലാഹി ബ്നു മസ്ഊദ് ( റ ) കൈകൾ ഉയർത്തി തക്ബീർ ചൊല്ലി (നസാഈ ).
https://sunnah.com/nasai:3354
മുസ്നദ് അബീ ഹനീഫ
https://shamela.ws/book/6721/147#p1
ഹദീസ് 16
عَنْ عَبْدِ اللَّهِ، عَنِ النَّبِيِّ صلى الله عليه وسلم ‏.‏ أَنَّهُ كَانَ يُسَلِّمُ عَنْ يَمِينِهِ وَعَنْ يَسَارِهِ ‏ "‏ السَّلاَمُ عَلَيْكُمْ وَرَحْمَةُ اللَّهِ السَّلاَمُ عَلَيْكُمْ وَرَحْمَةُ اللَّهِ ‏"‏ ‏.‏ حَتَّى يُرَى بَيَاضُ خَدِّهِ مِنْ هَا هُنَا وَبَيَاضُ خَدِّهِ مِنْ هَا هُنَا ‏.‏
അബ്ദുല്ലാഹ് ( റ ) -ൽ നിന്ന് നിവേദനം : നബിﷺ ( നിസ്ക്കാരത്തിൻ്റെ അവസാനത്തിൽ ) വലതു ഭാഗത്തേക്കും ഇടതു ഭാഗത്തേക്കും
*السَّلاَمُ عَلَيْكُمْ وَرَحْمَةُ اللَّهِ*

*السَّلاَمُ عَلَيْكُمْ وَرَحْمَةُ اللَّهِ*
എന്നിങ്ങനെ പറഞ്ഞ് സലാം ചൊല്ലിയിരുന്നു - അവിടുത്തെ കവിളിൻ്റെ വെളുപ്പ് കാണുവോളം

[السَّلاَمُ عَلَيْكُمْ وَرَحْمَةُ اللَّهِ=
അല്ലാഹുവിങ്കൽ നിന്നുള്ള രക്ഷയും ശാന്തിയും അനുഗ്രഹവും നിങ്ങൾക്കുണ്ടാവട്ടേ ]
- നസാഈ
https://sunnah.com/nasai:1324
https://shamela.ws/book/6721/149#p1
ഹദീസ് 17
عَنْ عَبْدِ اللَّهِ، أَنَّ النَّبِيَّ صلى الله عليه وسلم قَالَ لِقَوْمٍ يَتَخَلَّفُونَ عَنِ الْجُمُعَةِ ‏ "‏ لَقَدْ هَمَمْتُ أَنْ آمُرَ رَجُلاً يُصَلِّي بِالنَّاسِ ثُمَّ أُحَرِّقَ عَلَى رِجَالٍ يَتَخَلَّفُونَ عَنِ الْجُمُعَةِ بُيُوتَهُمْ ‏"‏
അബ്ദുല്ലാഹി ബ്നു മസ്ഊദ് ( റ ) -ൽ നിന്ന് നിവേദനം : ജുമുഅക്ക് ഹാജരാകാത്തവരെ സംബന്ധിച്ച് നബിﷺ പറഞ്ഞു : ജനങ്ങൾക്ക് ഇമാമായി നിസ്ക്കരിക്കാൻ ( എനിക്ക് പകരം ) ഒരാളോട് കൽപ്പിക്കുകയും എന്നിട്ട് ജുമുഅക്ക് വരാതെ വീട്ടിൽ തങ്ങുന്ന ആളുകളെ ഞാൻ പോയി കത്തിച്ച് കളയുകയും ചെയ്താലോ എന്ന് ഞാൻ ചിന്തിച്ചു ( മുസ്ലിം )
https://sunnah.com/muslim:652
https://shamela.ws/book/6721/157#p1- ജുമുഅ എന്നല്ലാതെ മറ്റു ജമാഅത്ത് നിസ്ക്കാരങ്ങൾക്ക് ഹാജരാവാത്തവരുടെ വിഷയത്തിലും സമാനമായ റിപ്പോർട്ട് വന്നിട്ടുണ്ട്


ഹദീസ് 19
عن ابي الدرداء (ر) قال: سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ ‏ "‏ *مَا مِنْ عَبْدٍ يَسْجُدُ لِلَّهِ سَجْدَةً إِلاَّ رَفَعَهُ اللَّهُ بِهَا دَرَجَةً وَحَطَّ عَنْهُ بِهَا خَطِيئَةً*
നബിﷺ പറഞ്ഞു: ഒരു ദാസൻ അല്ലാഹുവിന് ഓരോ സുജൂദ് ചെയ്യുമ്പോഴെല്ലാം അവന്ന് അത് കൊണ്ട് അല്ലാഹു ഒരു പദവി ഉയർത്തുകയും അവൻ്റെ ഒരു തെറ്റ് മായിക്കുകയും ചെയ്യാതിരിക്കുകയില്ല ( തിർമുദീ)
https://sunnah.com/tirmidhi:389
മുസ്നദ് അബീ ഹനീഫ
https://shamela.ws/book/6721/173#p1
ഹദീസ് 20
عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏ "‏ *لاَ يَسُمِ الْمُسْلِمُ عَلَى سَوْمِ أَخِيهِ وَلاَ يَخْطُبْ عَلَى خِطْبَتِهِ*
നബിﷺ പറഞ്ഞു : ഒരു മുസ്ലിം തൻ്റെ സഹോദരൻ പറഞ്ഞുറപ്പിച്ച കച്ചവടത്തിനെതിരെ  (വില കൂട്ടിപ്പറഞ്ഞോ മറ്റോ )കച്ചവടം നടത്തരുത് - അതായത് ആ കച്ചവടം ഒഴിയാതെ ആ ചരക്ക് വാങ്ങരുത് .

ഒരു മുസ്ലിം തൻ്റെ സഹോദരൻ വിവാഹം ഉറപ്പിച്ച ഒരു സ്ത്രീയെ വിവാഹം അന്വേഷിക്കരുത് . (മുസ്ലിം )
https://sunnah.com/muslim:1413d
https://shamela.ws/book/6721/174#p1-
ഒരു സ്ത്രീ മറ്റൊരുവളുടെ ഭർത്താവിനെ തനിക്ക് ഭർത്താവായി ലഭിക്കുന്നതിനോ മറ്റോ അവളുടെ ത്വലാഖ് ആവശ്യപ്പെടരുതെന്നും ഹദീസിൽ വന്നിട്ടുണ്ട് .
https://sunnah.com/bukhari:2140
ഹദീസ് 21
عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏ "‏ *قَالَ اللَّهُ ثَلاَثَةٌ أَنَا خَصْمُهُمْ يَوْمَ الْقِيَامَةِ، رَجُلٌ أَعْطَى بِي ثُمَّ غَدَرَ، وَرَجُلٌ بَاعَ حُرًّا فَأَكَلَ ثَمَنَهُ، وَرَجُلٌ اسْتَأْجَرَ أَجِيرًا فَاسْتَوْفَى مِنْهُ، وَلَمْ يُعْطِ أَجْرَهُ*
നബിﷺ പറഞ്ഞു : അല്ലാഹു പറഞ്ഞിരിക്കുന്നു : ഖിയാമത്ത് നാളിൽ ഞാൻ മൂന്ന് പേർക്ക് എതിരാവുന്നതാണ് 1. എന്നെക്കൊണ്ട് സത്യം ചെയ്ത് ( എൻ്റെ പേരിൽ ) ഒരു കരാറിൽ ഏർപ്പെടുകയും പിന്നീട് ആ കരാർ ലംഘിക്കുകയും ചെയ്തവൻ
2. ഒരു സ്വതന്ത്രനായ മനുഷ്യനെ അടിമയാക്കി വിൽക്കുകയും ആ വില ഭക്ഷിക്കുകയും ( ഉപയോഗപ്പെടുത്തുകയും ചെയ്തവൻ ) 3. ഒരു കൂലിക്കാരനെ ജോലിക്കെടുക്കുകയും അയാൾ ജോലി പൂർത്തിയാക്കിയ ശേഷം അയാളുടെ കൂലി നൽകാതിരിക്കുകയും ചെയ്തവൻ (ബുഖാരീ )
https://sunnah.com/bukhari:2227
ഹദീസ് 22 .
( വിഷയം : *ഹിജാമ കൊണ്ട് നോമ്പ് മുറിയുമോ എന്ന കാര്യത്തിൽ അഭിപ്രായ വ്യത്യാസമുണ്ട്* )
عَنِ ابْنِ عَبَّاسٍ ـ رضى الله عنهما ـ أَنَّ النَّبِيَّ صلى الله عليه وسلم احْتَجَمَ، وَهْوَ مُحْرِمٌ وَاحْتَجَمَ وَهْوَ صَائِمٌ‏
ഇബ്നു അബ്ബാസ് ( റ ) ൽ നിന്ന് നിവേദനം : നബിﷺ നോമ്പുകാരനായിരിക്കുമ്പോഴും ഇഹ്റാമിലായിരിക്കുമ്പോഴും ഹിജാമ ( കൊമ്പ് വയ്ക്കൽ - Cupping ) ചെയ്തിട്ടുണ്ട് ( ബുഖാരീ )
https://sunnah.com/bukhari:1938
https://shamela.ws/book/6721/179#p1

ഹദീസ് 23
عَنْ أَبِي هُرَيْرَةَ، قَالَ: قَالَ رَسُولُ اللَّهِ ـ صلى الله عليه وسلم ـ ‏ "‏ أَفْطَرَ الْحَاجِمُ وَالْمَحْجُومُ ‏"‏ ‏
അല്ലാഹുവിൻ്റെ റസൂൽﷺ പറഞ്ഞു : ഹിജാമ വയ്ക്കുന്നവൻ്റേയും വയ്ക്കപ്പെടുന്നവൻ്റേയും നോമ്പ് മുറിയും (ഇബ്നു മാജ )
https://sunnah.com/ibnmajah:1679

ഹദീസ് 24:
..........أَنَّ جَعْفَرَ بْنَ أَبِي طَالِبٍ احْتَجَمَ وَهُوَ صَائِمٌ , فَمَرَّ بِهِ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ , فَقَالَ: «أَفْطَرَ هَذَانِ» , ثُمَّ رَخَّصَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ بَعْدُ فِي الْحِجَامَةِ لِلصَّائِمِ , وَكَانَ أَنَسٌ يَحْتَجِمُ وَهُوَ صَائِمٌ
ജഅഫർ ബ്നു അബീ സ്വാദിഖ് ( റ ) നോമ്പുകാരനായിരിക്കെ കൊമ്പ് വച്ചു തത്സമയം
നബിﷺ അദ്ദേഹത്തിൻ്റെ  അടുത്തു ചെന്നു. അവിടുന്ന് പറഞ്ഞു : ഇവർ രണ്ടും നോമ്പ് മുറിച്ചു . പിന്നീട് നോമ്പുകാരന്ന് കൊമ്പ് വയ്ക്കുന്നതിൽ അവിടുന്ന് ഇളവ് അനുവദിച്ചു (ദാറു ഖുത്നീ )
https://shamela.ws/book/9771/2223
- അഭിപ്രായ വ്യത്യാസമുള്ളതിനാൽ നോമ്പുകാരൻ കൊമ്പ് വയ്ക്കാതിരിക്കലാണ് സൂക്ഷ്മത .

ഹദീസ് 2️⃣5️⃣
( നബി വചനം )
عَنِ ابْنِ عَبَّاسٍ، عَنِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ أَنَّهُ قَالَ: *«عُمْرَةٌ فِي رَمَضَانَ تَعْدِلُ حَجَّةً»*
റമദാനിലെ ഒരു ഉംറ ഒരു ഹജ്ജിന് തുല്ല്യമാണ് (ഇബ്നു മാജ )
https://sunnah.com/ibnmajah:2994
മുസ്നദ് അബീ ഹനീഫ
https://shamela.ws/book/6721/198#p1
ഹദീസ് 2️⃣6️⃣
عَنِ ابْنِ عَبَّاسٍ، قَالَ شَهِدْتُ رَسُولَ اللَّهِ صلى الله عليه وسلم أَكَلَ خُبْزًا وَلَحْمًا ثُمَّ قَامَ إِلَى الصَّلاَةِ وَلَمْ يَتَوَضَّأْ
ഇബ്നു അബ്ബാസ് ( റ ) ൽ നിന്ന് നിവേദനം : അല്ലാഹുവിൻ്റെ റസൂൽ ﷺ ഇറച്ചിയും ഖുബുസും കഴിച്ച് വുളൂഉ ചെയ്യാതെ നിസ്ക്കരിച്ചത് ഞാൻ കണ്ടിട്ടുണ്ട് ( ഭക്ഷണം കഴിച്ചത് കൊണ്ട് , അത് വേവിച്ചതാണെങ്കിലും വുദൂഉ മുറിയില്ല എന്ന് ഈ ഹദീസിൽ നിന്ന് മനസ്സിലാക്കാം. എന്നാൽ ഇസ്ലാമിൻ്റെ ആദ്യ കാല ഘട്ടത്തിൽ തീയിൽ വേവിച്ച ഭക്ഷണം കഴിച്ചാൽ വുദൂഉ മുറിയുമെന്നായിരുന്നു നിയമം . എന്നാൽ പിന്നീട് ആ വിധി നസ്ഖ് ചെയ്യപ്പെട്ടു ( ദുർബലപ്പെടുത്തപ്പെട്ടു ).

എന്നാൽ ഒട്ടകത്തിൻ്റെ മാംസം കഴിച്ചാൽ വുദൂഉ മുറിയുമെന്ന് സ്വഹീഹായ ഹദീസിൽ വന്നിട്ടുണ്ട്. ഹദീസ് കാണുക :
ഹദീസ് 2️⃣7️⃣
عَنْ جَابِرِ بْنِ سَمُرَةَ، قَالَ أَمَرَنَا رَسُولُ اللَّهِ ـ صلى الله عليه وسلم ـ أَنْ نَتَوَضَّأَ مِنْ لُحُومِ الإِبِلِ وَلاَ نَتَوَضَّأَ مِنْ لُحُومِ الْغَنَمِ
ജാബിർ ബ്നു സമുറ(റ) -ൽ നിന്ന് നിവേദനം : ഒട്ടകമാംസം ഭക്ഷിച്ചാൽ വുദൂഉ ചെയ്യണമെന്നും ആട്ടിറച്ചി ഭക്ഷിച്ചാൽ വുദൂഉ ചെയ്യേണ്ടതില്ലെന്നും അല്ലാഹുവിൻ്റെ റസൂൽﷺ ഞങ്ങളോട് നിർദ്ദേശിച്ചു ( ഇബ്നു മാജ )
https://sunnah.com/ibnmajah:495

ഒട്ടക മാംസം ഭക്ഷിച്ചാൽ വുദൂഉ മുറിയുമെന്നാണ് ഇമാം അഹ്മദു ബ്നു ഹൻബൽ ( റ ) യുടെ വീക്ഷണം . എന്നാൽ ഭൂരിപക്ഷം മദ്ഹബുകളിലും ഒട്ടക മാംസം ഭക്ഷിച്ചാൽ വുദൂഉ മുറിയില്ല എന്ന നിലപാടാണ്. അതിന് തെളിവായി പറയുന്നത് ഈ വിധി  താഴെപ്പറയുന്ന ഹദീസിനാൽ ദുർബലപ്പെടുത്തപ്പെട്ടതാണ് എന്നാണ് .
ഹദീസ് 2️⃣8️⃣
عن جَابِر بْن عَبْدِ اللَّهِ، قَالَ: *كَانَ آخِرَ الأَمْرَيْنِ مِنْ رَسُولِ اللَّهِ صلى الله عليه وسلم تَرْكُ الْوُضُوءِ مِمَّا مَسَّتِ النَّارُ*
ജാബിർ ബ്നു അബ്ദില്ലാഹ് ( റ ) ൽ നിന്ന് നിവേദനം : തീയിൽ വേവിച്ച ഭക്ഷണം കഴിച്ചാൽ വുദൂഉ എടുക്കുക എന്ന വിഷയത്തിൽ നബിﷺ യുടെ അവസാനത്തെ നിലപാട് വുദൂഉ ഉപേക്ഷിക്കുക ( അതായത് വേവിച്ച ഭക്ഷണം കഴിച്ചാൽ വുദൂഉ മുറിയില്ല) എന്നതായിരുന്നു ( നസാഈ )
https://sunnah.com/nasai:185

വേവിച്ച ( അല്ലാത്തതും ) ഭക്ഷണം കഴിച്ചാൽ വുദൂഉ മുറിയില്ല എന്നതാണ് ബഹുഭൂരിപക്ഷം പണ്ഡിതരുടേയും നിലപാട്. വേവിച്ച ഭക്ഷണം കഴിച്ചാൽ വുദൂഉ മുറിയും  എന്ന് സൂചിപ്പിക്കുന്ന താഴെ ചേർത്ത ഹദീസ് ഈ ഹദീസിനാൽ ദുർബലപ്പെടുത്തപ്പെട്ടു എന്നതാണ് ഭൂരിപക്ഷത്തിൻ്റെയും വീക്ഷണം. എന്നാൽ നസ്ഖ് ചെയ്തത് പൊതുവായി ആണെന്നും ഒട്ടക മാംസത്തിന് ഇത് ബാധകമല്ലെന്നും ഒട്ടക മാംസം കഴിച്ചാൽ വുദൂഉ എടുക്കണമെന്നുമാണ് ഹമ്പലീ മദ്ഹബിലെ വീക്ഷണം.
ഹദീസ് 2️⃣9️⃣
( നബി വചനം )
قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ "‏ *تَوَضَّئُوا مِمَّا مَسَّتِ النَّارُ ‏"‏ ‏*
തീയിൽ വേവിച്ച ഭക്ഷണം കഴിച്ചാൽ നിങ്ങൾ വുദൂഉ ചെയ്യുക ( മുസ്ലിം )
https://sunnah.com/muslim:353
ഇത് തൊട്ട് മുകളിൽ പറഞ്ഞ ഹദീസിനാൽ ദുർബലപ്പെടുത്തപ്പെട്ടു എന്നതാണ് ഭൂരിപക്ഷ വീക്ഷണം. എന്നാൽ അത് ശരിയാണെങ്കിലും ഒട്ടക മാംസം കഴിച്ചാൽ വുദൂഉ ചെയ്യണം എന്ന ഹദീസിൻ്റെ വിധി ദുർബലപ്പെടുത്തപ്പെട്ടിട്ടില്ല എന്നതാണ് ഹമ്പലീ വീക്ഷണം .
ഹദീസ് 3️⃣0️⃣
عَنْ أُبَىِّ بْنِ كَعْبٍ، قَالَ كَانَ رَسُولُ اللَّهِ صلى الله عليه وسلم يَقْرَأُ فِي الرَّكْعَةِ الأُولَى مِنَ الْوَتْرِ بِـ ‏{‏ سَبِّحِ اسْمَ رَبِّكَ الأَعْلَى ‏}‏ وَفِي الثَّانِيَةِ بِـ ‏{‏ قُلْ يَا أَيُّهَا الْكَافِرُونَ ‏}‏ وَفِي الثَّالِثَةِ بِـ ‏{‏ قُلْ هُوَ اللَّهُ أَحَدٌ ‏}‏
ഉബയ്യു ബ്നു കഅബ് ( റ ) -ൽ നിന്ന് നിവേദനം:
അല്ലാഹുവിൻ്റെ റസൂൽﷺ വിത്ർ നിസ്ക്കാരത്തിലെ ആദ്യ റക്അത്തിൽ ( ഫാതിഹാക്ക് ശേഷം) , 'സബ്ബിഹിസ്മ' യും രണ്ടാമത്തെ റക്അത്തിൽ ' 'ഖുൽ യാ അയ്യുഹൽ കാഫിറൂന'യും മൂന്നാമത്തെ റക്അത്തിൽ 'ഖുൽ ഹുവല്ലാഹു അഹദും' ഓതുമായിരുന്നു ( നസാഈ )
https://sunnah.com/nasai:1700
https://shamela.ws/book/6721/228#p1
ഹദീസ് 3️⃣1️⃣
عَنْ عَبْدِ الْعَزِيزِ بْنِ جُرَيْجٍ، قَالَ سَأَلْنَا عَائِشَةَ بِأَىِّ شَيْءٍ كَانَ يُوتِرُ رَسُولُ اللَّهِ صلى الله عليه وسلم قَالَتْ كَانَ يَقْرَأُ فِي الأُولَى بِـ ‏(‏سَبِّحِ اسْمَ رَبِّكَ الأَعْلَى ‏)‏ وَفِي الثَّانِيَةِ بِـ‏(‏قُلْ يَا أَيُّهَا الْكَافِرُونَ ‏)‏ وَفِي الثَّالِثَةِ بِـ ‏(‏قُلْ هُوَ اللَّهُ أَحَدٌ ‏)‏ وَالْمُعَوِّذَتَيْنِ ‏.‏ قَالَ أَبُو عِيسَى ‏.‏ وَهَذَا حَدِيثٌ حَسَنٌ غَرِيبٌ
അബ്ദുൽ അസീസു ബ്നു ജുറൈജ് ( റ ) പറയുന്നു: ഞങ്ങൾ ആഇശ (റ) യോട് ചോദിച്ചു: 
അല്ലാഹുവിൻ്റെ റസൂൽﷺ ഏത് (സൂറത്തുകൾ) കൊണ്ടാണ്  വിത്ർ ആക്കിയിരുന്നത്❓ അവർ പറഞ്ഞു :  ആദ്യ റക്അത്തിൽ ( ഫാതിഹാക്ക് ശേഷം) , 'സബ്ബിഹിസ്മ' യും രണ്ടാമത്തെ റക്അത്തിൽ ' 'ഖുൽ യാ അയ്യുഹൽ കാഫിറൂന'യും മൂന്നാമത്തെ റക്അത്തിൽ 'ഖുൽ ഹുവല്ലാഹു അഹദും' മുഅവ്വിദതൈനിയും  ഓതുമായിരുന്നു . ഇമാം തിർമുദീ ( റ ) പറഞ്ഞു :ഇത്   ഹസൻ ഗരീബ് ആയ ഹദീസ് ആണ്. ( തിർമുദീ)
https://sunnah.com/tirmidhi:463

( ചില മുഹദ്ദിസുകൾ ഈ ഹദീസ് ദുർബലമാണെന്ന് ഹുക്മ് ചെയ്തിട്ടുണ്ട്; ചിലർ സ്വീകാര്യമായും പറഞ്ഞിട്ടുണ്ട് .

ഏതായാലും , അവസാന റക്അത്തിൽ ഈ മൂന്ന് സൂറത്തുകളും ഓതുന്നതിൽ പ്രശ്നമൊന്നുമില്ല . അവസാന റക്അത്തിൽ ഫാതിഹക്ക് ശേഷം സൂറത്തുൽ ഇഖ്ലാസ് ഓതുന്നത് സംബന്ധിച്ച ഹദീസ് ആണ് കൂടുതൽ സ്വഹീഹെങ്കിലും




Friday, 1 March 2024

അല്ലാഹു എല്ലാ രാത്രിയിലും ഒന്നാം ആകാശത്തിലേക്ക് ഇറങ്ങി വന്ന് തന്നോട് അപേക്ഷിക്കുന്ന ദാസൻമാർക്ക് ഉത്തരം നൽകും

A അൽ കിതാബ് ഗ്രൂപ്പിൽ ഇല്ലാത്തവർ മാത്രം ഇതിൽ ജോയിൻ ചെയ്താൽ മതി
Follow this link to join my WhatsApp group: https://chat.whatsapp.com/EHwQE3iEngHIjAgoNRM8W6
*ഹദീസുകളിലൂടെ:*
വിഷയം
*അല്ലാഹു എല്ലാ രാത്രിയിലും ഒന്നാം ആകാശത്തിലേക്ക് ഇറങ്ങി വന്ന് തന്നോട് അപേക്ഷിക്കുന്ന ദാസൻമാർക്ക് ഉത്തരം നൽകും* 
ഫുൾ വീഡിയോ :
https://youtu.be/ZILr5-hwEWg?si=yfE22DMG1X4Favye
ഹദീസുകൾ :

ഹദീസ് ഒന്ന് :
عَنْ أَبِي هُرَيْرَةَ، عَنْ رَسُولِ اللَّهِ صلى الله عليه وسلم قَالَ ‏ "‏ يَنْزِلُ اللَّهُ إِلَى السَّمَاءِ الدُّنْيَا كُلَّ لَيْلَةٍ حِينَ يَمْضِي ثُلُثُ اللَّيْلِ الأَوَّلُ فَيَقُولُ أَنَا الْمَلِكُ أَنَا الْمَلِكُ مَنْ ذَا الَّذِي يَدْعُونِي فَأَسْتَجِيبَ لَهُ مَنْ ذَا الَّذِي يَسْأَلُنِي فَأُعْطِيَهُ مَنْ ذَا الَّذِي يَسْتَغْفِرُنِي فَأَغْفِرَ لَهُ فَلاَ يَزَالُ كَذَلِكَ حَتَّى يُضِيءَ الْفَجْرُ ‏"
അല്ലാഹുവിന്റെ റസൂൽﷺ പറഞ്ഞു: എല്ലാ രാത്രിയിലും രാത്രിയുടെ ആദ്യത്തെ മൂന്നിലൊന്ന് പിന്നിടുമ്പോൾ അല്ലാഹു ഒന്നാം ആകാശത്തിലേക്ക് ഇറങ്ങി വരും. എന്നിട്ട് അവൻ പറയും : ഞാനാണ് രാജാവ്, ഞാനാണ് രാജാവ്. ആരൊരുത്തൻ എന്നോട് പ്രാർത്ഥിക്കുന്നുവോ ഞാൻ അവന് ഉത്തരം നൽകും. ആരൊരുത്തൻ എന്നോട് അപേക്ഷിക്കുന്നുവോ ഞാൻ അവന് നൽകും . ആരൊരുത്തൻ എന്നോട് പാപമോചനം തേടുന്നുവോ ഞാൻ അവന് പാപമോചനം നൽകും. ഫജ്ർ  (പ്രഭാത സമയം) വെളിപ്പെടുന്നത് വരെ അല്ലാഹു ഇപ്രകാരം തുടരും (സ്വഹീഹു മുസ്ലിം)
https://sunnah.com/muslim:758b

ഹദീസ് രണ്ട് :
 عَنْ أَبِي هُرَيْرَةَ قَالَ قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ إِذَا مَضَى شَطْرُ اللَّيْلِ أَوْ ثُلُثَاهُ يَنْزِلُ اللَّهُ تَبَارَكَ وَتَعَالَى إِلَى السَّمَاءِ الدُّنْيَا فَيَقُولُ هَلْ مِنْ سَائِلٍ يُعْطَى هَلْ مِنْ دَاعٍ يُسْتَجَابُ لَهُ هَلْ مِنْ مُسْتَغْفِرٍ يُغْفَرُ لَهُ حَتَّى يَنْفَجِرَ الصُّبْحُ
അല്ലാഹുവിന്റെ റസൂൽﷺ പറഞ്ഞു: രാത്രിയുടെ പകുതിയോ മൂന്നിൽ  രണ്ടു ഭാഗമോ പിന്നിടുമ്പോൾ അല്ലാഹു തബാറക വ തആലാ ഒന്നാം ആകാശത്തേക്ക് ഇറങ്ങി വരും.എന്നിട്ടു അല്ലാഹു ചോദിക്കും.ആരുണ്ട് ചോദിക്കുന്നവർ ?അവനു  നൽകപ്പെടും. ആരുണ്ട് പ്രാർത്ഥിക്കുന്നവൻ? അവനു ഉത്തരം നൽകപ്പെടും.ആരുണ്ട് പാപമോചനം അർത്ഥിക്കുന്നവൻ? അവനു പാപങ്ങൾ പൊറുക്കപ്പെടും. പ്രഭാതം പുലരുവോളം അല്ലാഹു ഇങ്ങിനെ  തുടരും. (സ്വഹീഹു മുസ്ലിം)
https://sunnah.com/muslim:758c
ഹദീസ് മൂന്ന്:
عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏ "‏ يَنْزِلُ رَبُّنَا تَبَارَكَ وَتَعَالَى كُلَّ لَيْلَةٍ إِلَى السَّمَاءِ الدُّنْيَا حِينَ يَبْقَى ثُلُثُ اللَّيْلِ الآخِرُ يَقُولُ مَنْ يَدْعُونِي فَأَسْتَجِيبَ لَهُ مَنْ يَسْأَلُنِي فَأُعْطِيَهُ مَنْ يَسْتَغْفِرُنِي فَأَغْفِرَ لَهُ
അല്ലാഹുവിന്റെ റസൂൽﷺ പറഞ്ഞു: എല്ലാ രാത്രിയിലും രാത്രിയുടെ അവസാനത്തെ മൂന്നിലൊന്ന് ഭാഗം  അവശേഷിക്കുമ്പോൾ അല്ലാഹു തബാറക വ തആലാ ഒന്നാം ആകാശത്തേക്ക് ഇറങ്ങി വരും.എന്നിട്ടു അല്ലാഹു ചോദിക്കും.ആരുണ്ട് എന്നോട് പ്രാർത്ഥിക്കുന്നവൻ ? അവന് ഞാൻ ഉത്തരം നൽകും. ആരുണ്ട് എന്നോട് ചോദിക്കുന്നവർ ?അവനു ഞാൻ നൽകും. ആരുണ്ട് എന്നോട്  പാപമോചനം അർത്ഥിക്കുന്നവൻ? അവനു ഞാൻ പാപമോചനം നൽകും (സ്വഹീഹുൽ ബുഖാരീ & സ്വഹീഹു മുസ്ലിം )
https://sunnah.com/bukhari:1145

*മൂന്ന് കാര്യങ്ങൾ ശ്രദ്ധിക്കുക:*

1. അല്ലാഹു രാത്രി ഒന്നാം ആകാശത്തിലേക്ക് ഇറങ്ങി വരുന്നത് രാത്രിയുടെ മൂന്നിലൊന്ന് കഴിഞ്ഞ ശേഷമാണെന്നും പകുതി കഴിഞ്ഞ ശേഷമാണെന്നും മൂന്നിൽ രണ്ട് കഴിഞ്ഞ ശേഷം (അതായത് രാത്രിയുടെ അവസാനത്തെ മൂന്നിലൊന്ന് സമയം അവശേഷിക്കുമ്പോൾ )ആണെന്നും വ്യത്യസ്ത റിപ്പോർട്ടുകൾ നാം കണ്ടല്ലോ. റസൂൽﷺക്ക് ഒരു സമയത്ത് വഹ്യ് കിട്ടിയത് പ്രകാരം ഒരിക്കൽ പറയുകയും മറ്റൊരു സമയത്ത് വഹ്യ് കിട്ടിയത് പ്രകാരം അത് പറയുകയും സ്വഹാബികൾ എല്ലാം റിപ്പോർട്ട് ചെയ്തതുമാകാം എന്നും രാത്രിയുടെ മൂന്നിലൊന്ന് പിന്നിട്ടത് മുതൽ നേരം പുലരുവോളം പ്രാർത്ഥനകളും ഇസ്തിഗ്ഫാറും വർദ്ധിപ്പിക്കുന്നതിനുള്ള പ്രേരണ ഈ ഹദീസുകളിൽ അടങ്ങിയിട്ടുണ്ടെന്നും ഇമാം നവവി (റ) വിശദീകരിക്കുന്നു.
(ശറഹു മുസ്ലിം കാണുക)
https://shamela.ws/book/1711/1213

2. അല്ലാഹു ഒന്നാം ആകാശത്തേക്ക് ഇറങ്ങി വരിക(അല്ലാഹുവിന്റെ നുസൂൽ) എന്നത് സംബന്ധിച്ച് വ്യാഖ്യാനമില്ലാതെ ഹദീസിൽ വന്ന പോലെ വിശ്വസിക്കണം.

ഇമാം നവവീ (റ) ശറഹു മുസ്ലിമിൽ പറയുന്നു:
‏قَوْله صَلَّى اللَّه عَلَيْهِ وَسَلَّمَ : ( يَنْزِل رَبّنَا كُلّ لَيْلَة إِلَى السَّمَاء الدُّنْيَا فَيَقُول : مَنْ يَدْعُونِي فَأَسْتَجِيب لَهُ ) ‏ ‏هَذَا الْحَدِيث مِنْ أَحَادِيث الصِّفَات , وَفِيهِ مَذْهَبَانِ مَشْهُورَانِ لِلْعُلَمَاءِ سَبَقَ إِيضَاحهمَا فِي كِتَاب الْإِيمَان وَمُخْتَصَرهمَا أَنَّ أَحَدهمَا وَهُوَ مَذْهَب جُمْهُور السَّلَف وَبَعْض الْمُتَكَلِّمِينَ : أَنَّهُ يُؤْمِن بِأَنَّهَا حَقّ عَلَى مَا يَلِيق بِاَللَّهِ تَعَالَى , وَأَنَّ ظَاهِرهَا الْمُتَعَارَف فِي حَقّنَا غَيْر مُرَاد , وَلَا يَتَكَلَّم فِي تَأْوِيلهَا مَعَ اِعْتِقَاد تَنْزِيه اللَّه تَعَالَى عَنْ صِفَات الْمَخْلُوق , وَعَنْ الِانْتِقَال وَالْحَرَكَات وَسَائِر سِمَات الْخَلْق.
ആശയ സംഗ്രഹം: അല്ലാഹു ഒന്നാം ആകാശത്തിലേക്ക് ഇറങ്ങി വരിക എന്ന് പരാമർശിക്കുന്ന ഈ ഹദീസുകൾ അല്ലാഹുവിന്റെ സ്വിഫത്തുകൾ (പറയുന്ന ഹദീസുകളിൽ) പെട്ടതാണ്. ഇതിൽ പണ്ഡിതൻമാർക്ക് രണ്ട് വീക്ഷണങ്ങളുണ്ട്. അല്ലാഹുവിന്റെ നുസൂൽ എന്നത് (അല്ലാഹു ഇറങ്ങി വരിക) അല്ലാഹുവിന്റെ ഹഖ്ഖിൽ അവന് യോജിച്ച വിധത്തിലുള്ള ഇറക്കം (നുസൂൽ) ആണെന്നു വിശ്വസിക്കണമെന്നും, പ്രത്യക്ഷത്തിൽ നമുക്ക് പരിചയമുള്ള ഇറക്കം അല്ല ഇവിടെ ഉദ്ദേശ്യമെന്നും, പടപ്പുകളുടെ ചലനങ്ങളും മറ്റു വിശേഷണങ്ങളും ഉൾപ്പെടെയുള്ള കാര്യങ്ങളിൽ നിന്ന് അല്ലാഹു പരിശുദ്ധനാണെന്ന വിശ്വാസത്തോടൊപ്പം,അല്ലാഹുവിന്റെ ഇറക്കം സംബന്ധിച്ച് വ്യാഖ്യാനിച്ച് സംസാരിക്കാവതല്ലെന്നുമാണ് സലഫുകളിൽ ഭൂരിപക്ഷത്തിന്റേയും ചില മുതകല്ലിമീങ്ങളുടേയും നിലപാട്. ഇതാണ് ഒന്നാമത്തെ വീക്ഷണം. (തുടർന്ന് രണ്ടാമത്തെ വീക്ഷണം അല്ലാഹു ഇറങ്ങുക എന്നതിനെ വ്യാഖ്യാനിക്കാമെന്നാണെന്നും ഉദ്ദേശ്യം അല്ലാഹുവിന്റെ റഹ്മത്ത് ഇറങ്ങുക അല്ലെങ്കിൽ ആലങ്കാരിക പ്രയോഗമാണെന്നും പ്രാർത്ഥന സ്വീകരിക്കലാണ് ഉദ്ദേശ്യമെന്നും ഇമാം നവവി (റ) ഉദ്ധരിക്കുന്നുണ്ടെങ്കിലും ആദ്യം പറഞ്ഞ വീക്ഷണമാണ് അഹ്ലുസ്സുന്ന: യുടെ അഖീദയോട് കൂടുതൽ യോജിക്കുന്ന ഏറ്റവും ശരിയായ വീക്ഷണം. (ശറഹു മുസ്ലിം കാണുക)
https://hadithprophet.com/hadith-48515.html
ഹമ്പലീ പണ്ഡിതൻ ശൈഖ് മുഹ്‌യുദ്ദീൻ അബ്ദുൽ ഖാദിർ ജീലാനി(റ) യുടെ ഗുൻയതു ത്വാലിബീൻ എന്ന കിതാബിൽ അല്ലാഹുവിന്റെ സ്വിഫത്തുകളെ സംബന്ധിച്ച് പറയുന്ന കൂട്ടത്തിൽ അല്ലാഹുവിന്റെ നുസൂൽ (ഇറക്കം) സംബന്ധിച്ച് പറയുന്നത് കാണുക:
وأنه تعالى ينزل في كل ليلة إلى سماء الدنيا، كيف شاء وكما شاء، فيغفر لمن أذنب وأخطأ وأجرم وعصى لمن يختار من عباده ويشاء، تبارك وتعالى العلي الأعلى، لا إله إلا هو له الأسماء الحسنى، *لا بمعنى نزول رحمته وثوابه على ما ادعته المعتزلة والأشعرية........* 
ആശയ സംഗ്രഹം: അല്ലാഹു തആലാ എല്ലാ രാത്രിയിലും അവൻ ഉദ്ദേശിക്കുന്ന പോലെ, അവൻ ഉദ്ദേശിക്കുന്ന പ്രകാരം, ഒന്നാം ആകാശത്തിലേക്ക് ഇറങ്ങി വരികയും പാപം ചെയ്തവർക്കും തെറ്റ് ചെയ്തവർക്കും കുറ്റവാളികൾക്കും ധിക്കരിച്ചവർക്കും - അവന്റെ അടിമകളിൽ അവൻ ഉദ്ദേശിക്കുന്നവർക്ക് -( അടിമകളുടെ അപേക്ഷ പ്രകാരം) പൊറുത്തു കൊടുക്കുകയും ചെയ്യും. അല്ലാഹു അനുഗ്രഹ പൂർണ്ണനും അത്യുന്നതനുമാണ്. അവനല്ലാതെ ഒരു ആരാധ്യനുമില്ല. അവന്നുള്ളതാണ് അതി വിശിഷ്ഠ നാമങ്ങൾ . അല്ലാഹു ഒന്നാം ആകാശത്തേക്ക് ഇറങ്ങി വരുമെന്നു പറഞ്ഞത് , അശ്അരികളും മുഅതസിലികളും വാദിച്ചത് പോലെ, അവന്റെ റഹ്മത്തും പ്രതിഫലവും ഇറങ്ങും എന്ന അർത്ഥത്തിൽ അല്ല . [ ഇതാണ് ശരിയായ സുന്നീ സലഫീ അഖീദ ]
https://shamela.ws/book/17817/114

3. ചിലരുടെ സംശയവും അതിനുള്ള മറുപടിയും : അല്ലാഹു രാത്രിയുടെ അവസാനത്തെ  മൂന്നിൽ ഒന്ന് ആകുമ്പോൾ ഒന്നാം ആകുമ്പോൾ ഒന്നാം ആകാശത്തിലേക്ക് ഇറങ്ങി വരുമെന്ന് പറഞ്ഞാൽ എങ്ങനെ ശരിയാവും❓എപ്പോഴും ഭൂമിയുടെ ഏതെങ്കിലും ഒരു ഭാഗത്ത്  രാത്രിയുടെ മൂന്നിലൊന്ന് ആ കുമെന്നതിനാൽ അല്ലാഹുവിന് കേറാനും ഇറങ്ങാനുമല്ലേ സമയം കാണൂ❓ അല്ലാഹു എപ്പോഴും ഒന്നാം ആകാശത്ത് വേണ്ടി വരില്ലേ❓ അപ്പോൾ അല്ലാഹു അർശിന്റെ മേൽ പിന്നെ എപ്പോഴാ ഉണ്ടാവുക❓

ഉത്തരം: പടപ്പുകളോട് അല്ലാഹുവിനെ താരതമ്യപ്പെടുത്തി മനസ്സിലാക്കുന്നത് കൊണ്ടാണ് ഇത്തരം യുക്തിവാദ ചോദ്യങ്ങൾ (അല്ലെങ്കിൽ ജഹാലത്തിന്റെ ചോദ്യങ്ങൾ) ഉയരുന്നത്. അല്ലാഹുവിന്റെ ഇറക്കം എന്ന് പറഞ്ഞാൽ നമ്മുടെ ഇറക്കം പോലെ മനസ്സിലാക്കരുത്. അതിന്റെ രൂപം നമുക്ക് അറിയില്ല. അവന്റെ സ്വിഫത്തുകൾ സംബന്ധിച്ച് ഖുർആനിലും സ്വഹീഹായ ഹദീസുകളിലും എന്ത് വന്നുവോ അത് അപ്പടി വിശ്വസിക്കുകയാണ് സത്യവിശ്വാസികൾ ചെയ്യേണ്ടത്. അതിനെ വ്യാഖ്യാനിക്കാൻ പാടില്ല.

Saturday, 1 October 2022

നബിﷺ ‏യുടെ വാൾ കൈവശപ്പെടുത്തി നബിﷺയെ വധിക്കാൻ ശ്രമിച്ച ശത്രുവിന് നബിﷺ ‏മാപ്പു കൊടുത്തത് സംബന്ധിച്ച ഹദീസ്

അൽ കിതാബ് പഠന പരമ്പര:

ഹദീസുകളിലൂടെ ......

വിഷയം: *നബിﷺ യുടെ വാൾ കൈവശപ്പെടുത്തി നബിﷺയെ വധിക്കാൻ ശ്രമിച്ച ശത്രുവിന് നബിﷺ മാപ്പു കൊടുത്തത് സംബന്ധിച്ച ഹദീസ്*
شرح رياض الصالحين - تعليق على قراءة الشيخ محمد إلياس 
 من حديث: ( عن جابر رضي اللَّه عنه أنه غزا مع النبي صلى الله عليه وسلم قبل نجد..)
 🟢🟢🟢🟢🟢
ഹദീസ് :
الْخَامِسُ: عنْ جَابِرٍ  أَنَّهُ غَزَا مَعَ النَّبِيِّ ﷺ قِبَلَ نَجْدٍ فَلَمَّا قَفَل رَسُول اللَّه ﷺ قَفَل مَعهُمْ، فأدْركتْهُمُ الْقائِلَةُ في وادٍ كَثِيرِ الْعضَاهِ، فَنَزَلَ رسولُ اللَّهِ ﷺ، وتَفَرَّقَ النَّاسُ يسْتظلُّونَ بالشَّجَرِ، ونَزَلَ رسولُ اللَّه ﷺ تَحْتَ سمُرَةٍ، فَعَلَّقَ بِهَا سيْفَه، ونِمْنَا نوْمةً، فَإِذَا رسولُ اللَّهِ ﷺ يدْعونَا، وإِذَا عِنْدَهُ أعْرابِيُّ فقَالَ: إنَّ هَذَا اخْتَرَطَ عَلَيَّ سيْفي وأَنَا نَائِمٌ، فاسْتيقَظتُ وَهُو في يدِهِ صَلْتاً، قالَ: مَنْ يَمْنَعُكَ منِّي؟ قُلْتُ: اللَّه -ثَلاثاً وَلَمْ يُعاقِبْهُ وَجَلَسَ. متفقٌ عليه.
ജാബിർ (റ) റിപ്പോർട്ട് ചെയ്യുന്നു: ഞാൻ നബിﷺയുടെ കൂടെ നജ്ദിന്റെ ഭാഗത്ത് ഒരു യുദ്ധത്തിൽ പങ്കെടുത്തു. നബിﷺ തിരിച്ച് പോന്നപ്പോൾ ഞാനും തിരിച്ചു പോന്നു. അങ്ങനെ മുള്ളുള്ള മരങ്ങൾ നിറഞ്ഞ ഒരു താഴ് വരയിൽ എത്തി. നബിﷺ അവിടെ ഇറങ്ങി. നബിയുടെ അനുചരൻമാർ മരത്തിന്റെ തണൽ തേടി പല ഭാഗത്തേക്ക് പോയി. നബിﷺ ഒരു മരത്തിന്റെ താഴെ വിശ്രമിച്ചു. നബിﷺ അവിടുത്തെ വാൾ മരത്തിൽ ബന്ധിപ്പിച്ചു. അങ്ങനെ ഞങ്ങൾ ( നബിയും ) ഉറങ്ങി. അപ്പോഴതാ അല്ലാഹുവിന്റെ റസൂൽ ﷺ ഞങ്ങളെ വിളിക്കുന്നു. നോക്കുമ്പോഴതാ നബിﷺയുടെ അടുത്ത് ഒരു ഗ്രാമീണ അറബിയുണ്ട്.അപ്പോൾ നബിﷺ പറഞ്ഞു: ഇയാൾ ഞാൻ ഉറങ്ങുമ്പോൾ എന്റെ വാളെടുത്ത് എന്റെ നേർക്ക് വീശി.  ഞാൻ ഉണർന്നപ്പോഴതാ ഊരിപ്പിടിച്ച വാളുമായി ഇയാൾ നിൽക്കുന്നു. അയാൾ എന്നോട് ചോദിച്ചു: ആരുണ്ട് നിന്നെ എന്നിൽ നിന്ന് തടയാൻ (രക്ഷിക്കാൻ )❓ ഞാൻ (നബി) പറഞ്ഞു: അല്ലാഹുവുണ്ട് - ഇത് മൂന്ന് തവണ ആവർത്തിച്ചു. നബിﷺ അയാളെ ശിക്ഷിച്ചില്ല. 
وفي رواية: قَالَ جابِرٌ: كُنَّا مَعَ رَسُولِ اللِّهِ ﷺ بذاتِ الرِّقاعِ، فإذَا أَتَيْنَا عَلَى شَجرةٍ ظَلِيلَةٍ تركْنَاهَا لرسول اللَّه ﷺ، فَجاء رجُلٌ مِنَ الْمُشْرِكِين، وَسَيفُ رَسُول اللَّه ﷺ مُعَلَّقٌ بالشَّجرةِ، فاخْترطهُ فَقَالَ: تَخَافُنِي؟ قَالَ: لا قَالَ: فمَنْ يمْنَعُكَ مِنِّي؟ قَالَ: اللَّه.
മറ്റൊരു റിപ്പോർട്ടിൽ ഇങ്ങനെ കാണാം :
ജാബിർ (റ) റിപ്പോർട്ട് ചെയ്യുന്നു: ദാതുർറിഖാ ഇൽ ഞങ്ങൾ നബിﷺയുടെ കൂടെയുള്ളപ്പോൾ ഞങ്ങൾ നല്ല തണലുള്ള ഒരു മരത്തിന്റെ അടുത്തെത്തി. അപ്പോൾ മുശ്രിക്കുകളിൽപ്പെട്ട ഒരാൾ വന്നു. അല്ലാഹുവിന്റെ റസൂൽﷺയുടെ വാൾ ഒരു മരത്തിൽ ബന്ധിക്കപ്പെട്ടിട്ടുണ്ടായിരുന്നു.
അയാൾ വാളെടുത്ത് നബിക്ക് നേരെ വീശിക്കൊണ്ട് ചോദിച്ചു: നിനക്ക് എന്നെ പേടിയുണ്ടോ❓നബിﷺ പറഞ്ഞു: ഇല്ല .അയാൾ പറഞ്ഞു:ആരുണ്ട് നിന്നെ എന്നിൽ നിന്ന് തടയാൻ (രക്ഷിക്കാൻ )
നബി പറഞ്ഞു: അല്ലാഹുവുണ്ട്
وفي رواية أبي بكرٍ الإِسماعيلي في صحيحِهِ: 
قَالَ منْ يمْنعُكَ مِنِّي؟ قَالَ: اللَّهُ قَالَ: فسقَطَ السَّيْفُ مِنْ يدِهِ، فَأخَذَ رسَول اللَّه ﷺ السَّيْفَ فَقال: منْ يمنعُكَ مِنِّي؟  فَقال: كُن خَيْرَ آخِذٍ، فَقَالَ: تَشهدُ أنْ لا إلَه إلاَّ اللَّهُ، وأنِّي رسولُ اللَّه؟  قَالَ: لاَ، ولكِنِّي أعاهِدُك أنْ لا أقَاتِلَكَ، وَلاَ أكُونَ مَعَ قَومٍ يُقَاتِلُونَكَ، فَخلَّى سبِيلهُ، فَأتى أصحابَه فقَالَ: جِئتكُمْ مِنْ عِندِ خيرِ النَّاسِ.
അബൂബക്കർ അൽ ഇസ്മാഈലീ അദ്ദേഹത്തിന്റെ സ്വഹീഹിൽ  റിപ്പോട്ടിൽ ഇങ്ങനെ വായിക്കാം :
അയാൾ (ശത്രു)  നബിയോട് ചോദിച്ചു:
ആരുണ്ട് നിന്നെ എന്നിൽ നിന്ന് തടയാൻ (രക്ഷിക്കാൻ )❓നബിﷺ പറഞ്ഞു: അല്ലാഹുവുണ്ട് ( ഹദീസ് റാവി തുടരുന്നു) : അയാളുടെ കൈയ്യിൽ നിന്ന് വാൾ ( നബിയിൽ നിന്ന് പിടിച്ചെടുത്ത വാൾ) താഴെ വീണു. അപ്പോൾ അല്ലാഹുവിന്റെ റസൂൽﷺ വാൾ കൈക്കലാക്കി ശത്രുവിനോട് ചോദിച്ചു:ആരുണ്ട് നിന്നെ എന്നിൽ നിന്ന് തടയാൻ (രക്ഷിക്കാൻ )❓ ശത്രു പറഞ്ഞു: താങ്കൾ നല്ല പിടിച്ചെടുക്കുന്നവൻ ആവുക (താങ്കൾ എനിക്ക് മാപ്പു തരണമേ എന്ന് ) . അപ്പോൾ നബിﷺ ചോദിച്ചു: അല്ലാഹുവല്ലാതെ ഒരു ആരാധ്യനുമില്ലെന്നും ഞാൻ അല്ലാഹുവിന്റെ റസൂൽ ആണെന്നും നീ സാക്ഷ്യപ്പെടുത്തുമോ❓ ( അതായത് നബിയെ വധിക്കാൻ ശ്രമിച്ച ശത്രുവിന് മാപ്പ് നൽകാൻ നബി ഇത്തരത്തിൽ ഒരു നിബന്ധന വച്ചു ) . അപ്പോൾ ശത്രു പറഞ്ഞു: ഇല്ല ( ഞാൻ ഇസ്ലാം സ്വീകരിക്കില്ല ) എന്നാൽ ഞാൻ താങ്കളുമായി യുദ്ധത്തിൽ ഏർപ്പെടുകയില്ലെന്നും താങ്കളോട് യുദ്ധം ചെയ്യുന്നവരുമായി ഞാൻ സഹകരിക്കുകയില്ലെന്നും  ഞാൻ വാഗ്ദാനം നൽകുന്നു. അപ്പോൾ നബി അയാളെ വെറുതെ വിട്ടു. അങ്ങനെ അയാൾ അയാളുടെ ആളുകളുടെ അടുത്തെത്തിയപ്പോൾ പറഞ്ഞു: ഞാൻ ജനങ്ങളിൽ ഏറ്റവും ഉത്തമനായ ഒരാളുടെ അടുത്തു നിന്നാണ് നിങ്ങളുടെ അടുത്ത് വന്നിരിക്കുന്നത്.
( ഇദ്ദേഹം പിൽക്കാലത്ത് ഇസ്ലാം സ്വീകരിച്ചു എന്ന് റിപ്പോർട്ടുണ്ട് )
🟢🟢🟢🟢🟢
ശൈഖ് ഇബ്നു ബാസ് (റ) ഈ ഹദീസ് വിശദീകരിക്കുന്നതിന്റെ അവസാനഭാഗത്ത് പറയുന്നു:
...................
 فهذا يدل على أنه إذا رأى ولي الأمر العفو عن بعض الجناة لمصلحة إسلامية فلا بأس، العفو في محله مطلوب، وإذا رأى ولي الأمر عدم العفو؛ لأن هناك أسباب توجب العقاب لم يعف؛ لأن الرسول ﷺ عفا عن قوم وعاقب آخرين، فالمسألة تدور على ما يراه ولي الأمر من المصلحة، إذا كان الأمر بيد ولي الأمر، وإذا كان بيد غيره كذلك يراعي المصلحة.
ആശയം: കുറ്റകൃത്യം ചെയ്തവർക്കു മാപ്പ് കൊടുക്കുന്നത് കൊണ്ട് ഇസ്ലാമികമായ നന്മ ഉണ്ട് എന്ന് ഭരണാധികാരിക്ക് ( കൈകാര്യകർത്താവിന് ) ബോധ്യപ്പെടുന്ന സാഹചര്യങ്ങളിൽ കുറ്റവാളിക്ക് മാപ്പ് നൽകാം എന്നതിന് ഈ ഹദീസിൽ തെളിവുണ്ട്. അത്തരം സാഹചര്യങ്ങളിൽ മാപ്പ് നൽകുന്നത് നല്ലതാണ്. എന്നാൽ മാപ്പ് നൽകേണ്ടതില്ല എന്നും ശിക്ഷ നിർബന്ധമാക്കുന്ന കാരണങ്ങൾ ഉണ്ടെന്നും ഭരണാധികാരിക്ക് ബോധ്യപ്പെട്ടാൽ മാപ്പ് നൽകരുത്. കാരണം അല്ലാഹുവിന്റെ റസൂൽ ചിലർക്ക് മാപ്പ് നൽകുകയും ചിലരെ ശിക്ഷിക്കുകയും ചെയ്തിട്ടുണ്ട്..... ........
https://binbaz.org.sa/audios/2171/33-%D9%85%D9%86-%D8%AD%D8%AF%D9%8A%D8%AB-%D8%B9%D9%86-%D8%AC%D8%A7%D8%A8%D8%B1-%D8%B1%D8%B6%D9%8A-%D8%A7%D9%84%D9%84%D9%87-%D8%B9%D9%86%D9%87-%D8%A7%D9%86%D9%87-%D8%BA%D8%B2%D8%A7-%D9%85%D8%B9-%D8%A7%D9%84%D9%86%D8%A8%D9%8A-%D8%B5%D9%84%D9%89-%D8%A7%D9%84%D9%84%D9%87-%D8%B9%D9%84%D9%8A%D9%87-%D9%88%D8%B3%D9%84%D9%85-%D9%82%D8%A8%D9%84-%D9%86%D8%AC%D8%AF

Thursday, 31 March 2022

സ്വാലിഹീങ്ങളുടെ ഖബ്റുകൾക്ക് മേലും എടുപ്പും ഖുബ്ബകളും പാടില്ലെന്ന് ഇബ്നു ഹജർ അൽ ഹൈതമി(റ)

സ്വാലിഹീങ്ങളുടെ ഖബ്റുകൾക്ക് മേലും എടുപ്പും ഖുബ്ബകളും പാടില്ലെന്നും ഇമാം ശാഫിഈ (റ) യുടെ ഖബ്റിന് മേൽ പണിയപ്പെട്ട ഖുബ്ബ : പൊളിക്കാൻ ഫത്വ പുറപ്പെടുവിച്ചെന്നും ഇബ്നു ഹജർ അൽ ഹൈതമി (റ)
https://al-maktaba.org/book/21628/294#p1
അൽ കിതാബ് പഠന പരമ്പര

ഖബ്റുകൾക്ക് മേൽ എടുപ്പുകളും ഖുബ്ബകളും പണിയൽ - ഇബ്നു ഹജർ അൽ ഹൈതമി (റ) യുടെ നിലപാടെന്ത്❓

പൊതു ഖബ്ർ സ്ഥാനിലെ മഖ്ബറക്ക് മേൽ എടുപ്പുകൾ പണിയൽ ഹറാമാണെന്നും അതിൽ പണ്ഡിതൻമാരുടേയും സ്വാലിഹീങ്ങളുടേയും അല്ലാത്തവരുടേയും ഖബ്റുകൾ തമ്മിൽ വ്യത്യാസമില്ലെന്നും , സ്വകാര്യ വ്യക്തിയുടെ ഭൂമിയിലാണ് ഖബ്റെങ്കിൽ അയാളുടെ അനുമതിയില്ലാതെ ഹറാമും അല്ലെങ്കിൽ കറാഹത്തുമാണെന്നും പൊതു ഖബ്ർ സ്ഥാനിൽ ഖബ്റുകൾക്ക് മേൽ പണിത എടുപ്പുകൾ പൊളിക്കൽ നിർബന്ധമാണെന്നും 
ശാഫിഈ മദ്ഹബിലെ പിൽക്കാല പണ്ഡിതൻ
ഇബ്നു ഹജർ അൽ ഹൈതമി (റ) യുടെ ഫതാവാ അൽ ഫിഖ്ഹിയ്യ:യിൽ നിന്ന് മനസ്സിലാക്കാം
🍓🍓🍓🍓🍓
ഒരു ചോദ്യത്തിന് ഉത്തരമായി  ഇബ്നു ഹജർ അൽ ഹൈതമി (റ) പറഞ്ഞത് കാണുക:
(فَأَجَابَ) 
بِقَوْلِهِ الْمَنْقُولُ الْمُعْتَمَدُ كَمَا جَزَمَ بِهِ النَّوَوِيُّ فِي شَرْحِ الْمُهَذَّبِ حُرْمَةُ الْبِنَاءِ فِي الْمَقْبَرَةِ الْمُسَبَّلَةِ فَإِنْ بُنِيَ فِيهَا هُدِمَ وَلَا فَرْقَ فِي ذَلِكَ بَيْنَ قُبُورِ الصَّالِحِينَ وَالْعُلَمَاءِ وَغَيْرِهِمْ وَمَا فِي الْخَادِمِ مِمَّا يُخَالِفُ ذَلِكَ ضَعِيفٌ لَا يُلْتَفَتُ إلَيْهِ وَكَمْ أَنْكَرَ الْعُلَمَاءُ عَلَى بَانِي قُبَّةِ الْإِمَامِ الشَّافِعِيِّ - رَضِيَ اللَّهُ عَنْهُ - وَغَيْرِهَا وَكَفَى بِتَصْرِيحِهِمْ فِي كُتُبِهِمْ إنْكَارًا وَالْمُرَادُ بِالْمُسَبَّلَةِ كَمَا قَالَهُ الْإِسْنَوِيُّ وَغَيْرُهُ الَّتِي اعْتَادَ أَهْلُ الْبَلَدِ الدَّفْنَ فِيهَا أَمَّا الْمَوْقُوفَةُ وَالْمَمْلُوكَةُ بِغَيْرِ إذْنِ مَالِكِهَا فَيَحْرُمُ الْبِنَاءُ فِيهِمَا مُطْلَقًا قَطْعًا إذَا تَقَرَّرَ ذَلِكَ فَالْمَقْبَرَةُ الَّتِي ذَكَرَهَا السَّائِلُ يَحْرُمُ الْبِنَاءُ فِيهَا وَيُهْدَمُ مَا بُنِيَ فِيهَا وَإِنْ كَانَ عَلَى صَالِحٍ أَوْ عَالِمٍ فَاعْتَمِدْ ذَلِكَ وَلَا تَغْتَرَّ بِمَا يُخَالِفُهُ.

നഖ്ൽ ചെയ്യപ്പെട്ട മുഅതമദായ (പ്രബലമായ - അവലംബാർഹമായ ) അഭിപ്രായം, ശറഹുൽ മുഹദ്ദബിൽ ഇമാം നവവി (റ) ഉറപ്പിച്ച് പറഞ്ഞിട്ടുള്ള പോലെ, മുസബ്ബലതായ മഖ്ബറയിൽ എടുപ്പ് എടുക്കൽ ഹറാം ആണെന്നാണ്. അങ്ങനെ സ്ഥാപിച്ചാൽ അത് പൊളിച്ച് നീക്കപ്പെടണം. ഇക്കാര്യത്തിൽ സ്വാലിഹീങ്ങളുടെ ഖബ്റുകൾ, പണ്ഡിതൻമാരുടെ ഖബ്റുകൾ , അല്ലാത്തവരുടെ ഖബ്റുകൾ എന്ന വ്യത്യാസമില്ല. ഖാദിം എന്ന കിതാബിൽ ഇതിനു വിരുദ്ധമായി പറയുന്ന അഭിപ്രായം ദുർബലമാണ്. ആ അഭിപ്രായത്തിലേക്ക് തിരിഞ്ഞു നോക്കരുത്. ഇമാം ശാഫിഈ (റ) യുടെ ഖബ്റിന് മേൽ ഖുബ്ബ : കെട്ടിയുണ്ടാക്കിയതിനെ എത്രയോ പണ്ഡിതൻമാർ എതിർത്തിട്ടുണ്ട് (വെറുത്തിട്ടുണ്ട് ) .പണ്ഡിതൻമാർ അവരുടെ കിതാബുകളിൽ വ്യക്തമാക്കിയത് മതിയായ തെളിവുകളാണ്. മുസബ്ബലതായ ഭൂമി എന്ന് പറഞ്ഞാൽ നാട്ടുകാർ മറമാടാറുള്ള ഭൂമിയാണ്. വഖ്ഫ് ചെയ്ത ഭൂമിയിലോ സ്വകാര്യ വ്യക്തിയുടെ ഭൂമിയിലോ ആണെങ്കിലും ഉടമസ്ഥന്റെ അനുമതിയില്ലാതെ ഖബ്റിന് മേൽ എടുപ്പ് എടുക്കൽ ഖണ്ഡിതമായും ഹറാം തന്നെയാണ്. അപ്പോൾ ചോദ്യകർത്താവ് ഉന്നയിച്ച സ്ഥലത്തെ മഖ്ബറയിൽ എടുപ്പ് എടുക്കൽ ഹറാമാണ്; അതിൽ സ്ഥാപിക്കപ്പെട്ട എടുപ്പ് പൊളിക്കപ്പെടണം - അത് സ്വാലിഹിന്റെ ഖബ്ർ ആണെങ്കിലും ആലിമിന്റെ ഖബ്ർ ആണെങ്കിലും . അതിനാൽ നീ ഇപ്പറഞ്ഞ അഭിപ്രായത്തിന്മേൽ അവലംബിക്കുക - ഇതിനെതിരായ വീക്ഷണത്തിൽ വഞ്ചിക്കപ്പെടരുതേ(വ്യക്തിയുടെ ഭൂമിയിൽ   ഉടമസ്ഥന്റെ അനുമതിയോടെ ഖബ്റിന് മേൽ എടുപ്പ് എടുത്താൽ കറാഹത്ത് ആണെന്നു തുടർന്നുള്ള ഭാഗത്ത് ഇബ്നു ഹജർ അൽ ഹൈതമി വ്യക്തമാക്കുന്നുണ്ട് - )

പ്രിയ സഹോദരങ്ങളേ, ഖബ്റുകൾക്ക് മേൽ എടുപ്പുകൾ എടുക്കരുത് എന്ന് നിരോധിച്ചത് തിരുനബി (സ്വ) ആണ് - സ്വാലിഹീങ്ങളുടെ ഖബ്ർ കെട്ടിപ്പൊക്കാമെന്നോ അതിന്മേൽ ഖുബ്ബ പണിയാമെന്നോ നബി (സ്വ) പറഞ്ഞിട്ടില്ലല്ലോ. അതിനാൽ ഏത് ഖബ്റും കെട്ടിപ്പൊക്കാനോ അതിന്റെ മേലെ ഖുബ്ബ പണിയാനോ പാടില്ല എന്ന് മനസ്സിലാക്കാം.
🌷🌷🌷🌷🌷
കൂടാതെ ഇവ്വിഷയത്തിൽ വന്ന നബി വചനങ്ങളും ഇബ്നു ഹജർ അൽ ഹൈതമി (റ) തന്നെ അദ്ദേഹത്തിന്റെ സവാജിർ എന്ന കിതാബിൽ പറഞ്ഞ വിവരണവും  താഴെ  വായിക്കാം :
وَذَكَرَ ابْنُ حَجَرٍ فِي الزَّوَاجِرِ أَنَّهُ وَقَعَ فِي كَلَامِ بَعْضِ الشَّافِعِيَّةِ عَدُّ اتِّخَاذِ الْقُبُورِ مَسَاجِدَ وَالصَّلَاةِ إِلَيْهَا وَاسْتِلَامِهَا وَالطَّوَافِ بِهَا وَنَحْوِ ذَلِكَ مِنَ الْكَبَائِرِ، وَكَأَنَّهُ أُخِذَ ذَلِكَ مِمَّا ذُكِرَ مِنَ الْأَحَادِيثِ، وَوَجْهُ اتِّخَاذِ الْقَبْرِ مَسْجِدًا وَاضِحٌ؛ لِأَنَّهُ عَلَيْهِ الصَّلَاةُ وَالسَّلَامُ لَعَنَ مَنْ فَعَلَ ذَلِكَ فِي قُبُورِ الْأَنْبِيَاءِ عَلَيْهِمُ السَّلَامُ وَجَعَلَ مَنْ فَعَلَ ذَلِكَ بِقُبُورِ الصُّلَحَاءِ شِرَارَ الْخَلْقِ عِنْدَ اللَّهِ تَعَالَى يَوْمَ الْقِيَامَةِ فَفِيهِ تَحْذِيرٌ لَنَا، وَاتِّخَاذُ الْقَبْرِ مَسْجِدًا مَعْنَاهُ الصَّلَاةُ عَلَيْهِ أَوْ إِلَيْهِ وَحِينَئِذٍ يَكُونُ قَوْلُهُ: «وَالصَّلَاةِ إِلَيْهَا» مُكَرَّرًا إِلَّا أَنْ يُرَادَ بِاتِّخَاذِهَا مَسَاجِدَ الصَّلَاةُ عَلَيْهَا فَقَطْ، نَعَمْ إِنَّمَا يَتَّجِهُ هَذَا الْأَخْذُ إِنْ كَانَ الْقَبْرُ قَبْرَ مُعَظَّمٍ مِنْ نَبِيٍّ أَوْ وَلِيٍّ كَمَا أَشَارَتْ إِلَيْهِ رِوَايَةُ: «إِذَا كَانَ فِيهِمُ الرَّجُلُ الصَّالِحُ» 
ഖബറുകളെ മസ്ജിദുകൾ/ സുജൂദിന്റെ സ്ഥാനങ്ങൾ  ആക്കലും ഖബറുകളിലേക്കു തിരിഞ്ഞു നിസ്‌ക്കരിക്കലും ഖബറുകളെ ചുംബിക്കലും ഖബറുകളെ ത്വവാഫു ചെയ്യലും / പ്രദക്ഷിണം വയ്ക്കലും വൻ ദോഷങ്ങളിൽ പെട്ടതാണ് എന്ന് ഹദീസുകളുടെ അടിസ്ഥാനത്തിൽ ശാഫിഈ മദ്ഹബുകാരായ ചില പണ്ഡിതന്മാർ  പ്രസ്താവിച്ചിട്ടുണ്ട്.നബിമാരുടെ ഖബറുകൾ മസ്ജിദുകൾ ആക്കുന്നവനെ തിരു നബി ശപിച്ചതായും സ്വാലിഹീങ്ങളുടെ ഖബറുകൾ മസ്ജിദുകൾ ആക്കുന്നവർ അല്ലാഹുവിന്റെ അടുക്കൽ അന്ത്യനാളിൽ പടപ്പുകളിൽ ഏറ്റവും മോശക്കാർ ആയിരിക്കും എന്നും ഹദീസുകളിൽ വന്നിട്ടുണ്ടല്ലോ.ഖബറുകളെ  മസ്ജിദുകൾ ആക്കുക എന്നാൽ ഖബറുകളിന്മേൽ നിസ്‌ക്കരിക്കലും ഖബറുകളിലേക്കു തിരിഞ്ഞു നിസ്‌ക്കരിക്കലും ആണ് .
وَمِنْ ثَمَّ قَالَ أَصْحَابُنَا: تَحْرُمُ الصَّلَاةُ إِلَى قُبُورِ الْأَنْبِيَاءِ وَالْأَوْلِيَاءِ تَبَرُّكًا وَإِعْظَامًا فَاشْتَرَطُوا شَيْئَيْنِ: أَنْ يَكُونَ قَبْرَ مُعَظَّمٍ، وَأَنْ يُقْصَدَ الصَّلَاةُ إِلَيْهَا، وَمِثْلُ الصَّلَاةِ عَلَيْهِ التَّبَرُّكُ وَالْإِعْظَامُ، وَكَوْنُ هَذَا الْفِعْلِ كَبِيرَةً ظَاهِرٌ مِنَ الْأَحَادِيثِ، وَكَأَنَّهُ قَاسَ عَلَيْهِ كُلَّ تَعْظِيمٍ لِلْقَبْرِ كَإِيقَادِ السُّرُجِ عَلَيْهِ تَعْظِيمًا لَهُ وَتَبَرُّكًا بِهِ وَالطَّوَافِ بِهِ كَذَلِكَ، وَهُوَ أَخْذٌ غَيْرُ بَعِيدٍ سِيَّمَا وَقَدْ صَرَّحَ فِي بَعْضِ الْأَحَادِيثِ الْمَذْكُورَةِ بِلَعْنِ مَنِ اتَّخَذَ عَلَى الْقَبْرِ سِرَاجًا، فَيُحْمَلُ قَوْلُ الْأَصْحَابِ بِكَرَاهَةِ ذَلِكَ عَلَى مَا إِذَا لَمْ يُقْصَدْ بِهِ تَعْظِيمًا وَتَبَرُّكًا بِذِي الْقَبْرِ 
ആശയ സംഗ്രഹം: ( ഇമാം ഇമാം ഇബ്നു ഹജർ അൽ ഹൈതമി റഹിമഹുല്ലാഹി തുടരുന്നു) : നമ്മുടെ ആളുകൾ ( ശാഫിഈ മദ്ഹബുകാർ) ഖബറുകൾക്കു മേൽ നിസ്ക്കാരം ഹറാം ആക്കിയിരിക്കുന്നത് രണ്ടു നിബന്ധനകൾ പ്രകാരമാണ്. ആദരിക്കപ്പെടുന്ന ഒരു വ്യക്തിയുടെ ഖബർ ആവുകയും നിസ്‌ക്കാരത്തിലൂടെ ഖബറാളിയുടെ ബറകത്തു ഉദ്ദേശിച്ചോ  ഖബറാളിയോടുള്ള ആദരവ് ഉദ്ദേശിച്ചോ ആണെങ്കിൽ ഹറാമാണ്.ഇത് വൻ പാപമാണ് എന്ന് ഹദീസിൽ നിന്നും വ്യക്തമാണ്. ഖബറിനെ ആദരിക്കുക എന്ന ഉദ്ദേശിച്ചോ ബറകത്തു ഉദ്ദേശിച്ചോ ഖബറിന്മേൽ  വിളക്ക് കത്തിക്കലും ഖബറിനെ പ്രദക്ഷിണം ചെയ്യലും ഇതിനോട് ഖിയാസ് ആക്കി ഹറാം ആയിട്ടാണ് മനസ്സിലാക്കേണ്ടത്.ഖബറുകൾക്കു മേൽ  വിളക്ക് കത്തിക്കൽ ശപിക്കപ്പെട്ട പ്രവർത്തിയാണെന്നു വ്യക്തമായും ചില ഹദീസുകളിൽ വന്നിട്ടുണ്ട് താനും .അപ്പോൾ ഖബറാളിയോടുള്ള  ആദരവോ ഖബറാളിയുടെ  ബറകത്തു എടുക്കലോ  ഉദ്ദേശിക്കാതെയാണ് ഇപ്രകാരം ചെയ്യുന്നതെങ്കിൽ പോലും  കറാഹത്തു ആകും എന്നാണു ശാഫിഈ മദ്ഹബുകാരുടെ സംസാരത്തിൽ നിന്നും മനസ്സിലാക്കേണ്ടത്.
 وَقَالَ بَعْضُ الْحَنَابِلَةِ: قَصْدُ الرَّجُلِ الصَّلَاةَ عِنْدَ الْقَبْرِ مُتَبَرِّكًا بِهِ عَيْنُ الْمُحَادَّةِ لِلَّهِ تَعَالَى وَرَسُولِهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ، وَإِبْدَاعُ دِينٍ لَمْ يَأْذَنْ بِهِ اللَّهُ عَزَّ وَجَلَّ لِلنَّهْيِ عَنْهَا ثُمَّ إِجْمَاعًا فَإِنَّ أَعْظَمَ الْمُحَرَّمَاتِ وَأَسْبَابِ الشِّرْكِ الصَّلَاةُ عِنْدَهَا وَاتِّخَاذُهَا مَسَاجِدَ أَوْ بِنَاؤُهَا عَلَيْهَا، وَتَجِبُ الْمُبَادَرَةُ لِهَدْمِهَا وَهَدْمِ الْقِبَابِ الَّتِي عَلَى الْقُبُورِ إِذْ هِيَ أَضَرُّ مِنْ مَسْجِدِ الضِّرَارِ لِأَنَّهَا أُسِّسَتْ عَلَى مَعْصِيَةِ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ؛ لِأَنَّهُ عَلَيْهِ الصَّلَاةُ وَالسَّلَامُ نَهَى عَنْ ذَلِكَ وَأَمَرَ بِهَدْمِ الْقُبُورِ الْمُشْرِفَةِ، وَتَجِبُ إِزَالَةُ كُلِّ قِنْدِيلٍ وَسِرَاجٍ عَلَى قَبْرٍ وَلَا يَصِحُّ وَقْفُهُ وَلَا نَذْرُهُ. اه 
🌷🌷🌷🌷🌷
ആശയ സംഗ്രഹം : ഹമ്പലികളിൽ ചിലർ പറഞ്ഞിരിക്കുന്നു : ബര്കത് ഉദ്ദേശിച്ചു ഖബറിന് സമീപം നിസ്‌ക്കരിക്കൽ അല്ലാഹുവിനേയും റസൂലിനെയും ധിക്കരിക്കലും അല്ലാഹു അനുമതി നൽകാത്ത കാര്യം ദീനിൽ പുതുതായി ഉണ്ടാക്കലുമാണ് . നിഷിദ്ധമാക്കപ്പെട്ട കാര്യങ്ങളിൽ ഏറ്റവും ഗൗരവുമുള്ളതും ശിർക്കിനു ഹേതുവാകുന്നതും ആയ കാര്യങ്ങളാണ് ഖബറിന് സമീപം നിസ്‌ക്കരിക്കലും ഖബറുകൾ മസ്ജിദുകളാക്കലും ഖബറുകൾക്ക് മേൽ മസ്ജി ദുകൾ  പണിയലും. 
അവയും  ഖബറുകൾക്കു മേലുള്ള ഖുബ്ബകളും പൊളിക്കൽ നിർബന്ധമാണ്‌.കാരണം അവ നബിയുടെ കാലത്തു മുനാഫിഖുകൾ നിർമ്മിച്ച മസ്ജിദു ദിരാരിനെക്കാൾ ദ്രോഹം ഉണ്ടാക്കുന്നവയാണ്.കാരണം അല്ലാഹുവിന്റെ റസൂൽ സ്വല്ലല്ലാഹു അലൈഹി വ സല്ലമയെ ധിക്കരിച്ചു കൊണ്ടാണ് അത്തരം നിർമ്മിതികൾ നിർമ്മിക്കപ്പെട്ടിട്ടുള്ളത്.കാരണം ഉയർത്തപ്പെട്ട ഖബറുകൾ പൊളിക്കാൻ അല്ലാഹുവിന്റെ റസൂൽ സ്വല്ലല്ലാഹു അലൈഹി വ സല്ലമ ഉത്തരവ് നൽകിയിട്ടുണ്ട്.ഖബറുകൾക്കു മുകളിൽ നിന്ന് വിളക്കുകളും തിരികളും എല്ലാം നീക്കം ചെയ്യൽ നിർബന്ധമാണ്‌.( കുറിപ്പ് :  ഇസ്‌ലാമിക ഭരണ കൂടം അല്ലാത്തിടങ്ങളിൽ സാമൂഹ്യ പ്രശ്നങ്ങൾക്കും കലാപങ്ങൾക്കും കാരണമാകും എങ്കിൽ ഇങ്ങിനെ പൊളിക്കാൻ പാടില്ല ; വ്യക്തികളും സംഘങ്ങളും നിയമം കയ്യിൽ എടുക്കരുത് )ഖബറുകളിലേക്കു വിളക്ക് / തിരി നേർച്ചയാക്കലോ വഖഫു ചെയ്യലോ ശരിയല്ല.
 സവാജിറിന്റെ ലിങ്ക് :
الزواجر عن اقتراف الكبائر
http://islamport.com/d/1/akh/1/45/327.html
🔥🔥🔥🔥🔥
اوصيكم بالدعاء
عباس برمبادن
8848787706
السلام عليكم

Thursday, 10 March 2022

മയ്യിത്തിന്റെ വീട്ടുകാർക്ക് ഭക്ഷണം ഉണ്ടാക്കിക്കൊടുക്കൽ സുന്നത്ത് ; മയ്യിത്തിന്റെ വീട്ടുകാർ മറ്റുള്ളവരെ ക്ഷണിച്ച് ഭക്ഷണം കൊടുക്കൽ ബിദ്അത്ത്

السلام عليكم
അൽ കിതാബ് പഠന പരമ്പര

ഹദീസ് പഠനം :

*മയ്യിത്തിന്റെ വീട്ടുകാർക്ക് ഭക്ഷണം ഉണ്ടാക്കിക്കൊടുക്കൽ സുന്നത്ത് ; മയ്യിത്തിന്റെ വീട്ടുകാർ മറ്റുള്ളവരെ ക്ഷണിച്ച് ഭക്ഷണം കൊടുക്കൽ ബിദ്അത്ത്* :

സുനനു അബീദാവൂദിലെ ഹദീസ് കാണുക :
*باب صَنْعَةِ الطَّعَامِ لأَهْلِ الْمَيِّتِ*
*മയ്യിത്തിന്റെ വീട്ടുകാർക്ക് ഭക്ഷണം ഉണ്ടാക്കിക്കൊടുക്കൽ*
عَنْ عَبْدِ اللَّهِ بْنِ جَعْفَرٍ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم :
 ‏اصْنَعُوا لآلِ جَعْفَرٍ طَعَامًا فَإِنَّهُ قَدْ أَتَاهُمْ أَمْرٌ شَغَلَهُمْ
ആശയം: *അബ്ദുല്ലാഹി ബ്നു ജഅഫർ (റ) റിപ്പോർട്ട് ചെയ്യുന്നു: (ജഅഫർ റദിയല്ലാഹു അൻഹു മരിച്ചപ്പോൾ) അല്ലാഹുവിന്റെ റസൂൽ (സ്വ) പറഞ്ഞു: നിങ്ങൾ ജഅഫറിന്റെ കുടുംബത്തിന് ഭക്ഷണം ഉണ്ടാക്കിക്കൊടുക്കൂ; കാരണം അവർ അദ്ദേഹത്തിന്റെ മരണവുമായി ബന്ധപ്പെട്ട ശുഗ്-ലിലാണ്* ( ചിന്തകളിലും വിഷമത്തിലുമാണ് )
https://sunnah.com/abudawud:3132
🍓🍓🍓🍓🍓
*ഹദീസിന്റെ വിശദീകരണത്തിൽ നിന്ന്* :
(ഔനുൽ മഅബൂദിൽ നിന്ന്)
قال ابن الهمام في فتح القدير شرح الهداية : يستحب لجيران أهل الميت والأقرباء الأباعد تهيئة طعام لهم يشبعهم ليلتهم ويومهم ، ويكره اتخاذ الضيافة من أهل الميت لأنه شرع في السرور لا في الشرور وهي بدعة مستقبحة انتهى .
ആശയം: *പ്രമുഖ ഹനഫീ പണ്ഡിതൻ ഇബ്നുൽ ഹുമാം (ഹിജ്റ 790 - 861) ഫത്ഹുൽ ഖദീറിൽ പറയുന്നു*:

 മയ്യിത്തിന്റെ വീട്ടുകാരുടെ അയൽപക്കക്കാരും അകന്ന ബന്ധുക്കളും മയ്യിത്തിന്റെ വീട്ടുകാർക്ക് വേണ്ടി രാത്രിയും പകലും ഭക്ഷണം ഉണ്ടാക്കിക്കൊടുക്കൽ സുന്നത്താണ്. മയ്യിത്തിന്റെ  വീട്ടുകാർ മറ്റുള്ളവർക്ക് ആതിഥ്യമരുളി ഭക്ഷണം ഉണ്ടാക്കിക്കൊടുക്കൽ വെറുക്കപ്പെടേണ്ടതാണ്. കാരണം അങ്ങനെ സൽക്കാരമൊരുക്കൽ സന്തോഷത്തിന്റെ അവസരത്തിലാണ് ; വിഷമഘട്ടത്തിലല്ല .അത് മോശമായ ബിദ്അത്താണ്.
ويؤيده حديث جرير بن عبد الله البجلي قال : كنا نرى الاجتماع إلى أهل الميت وصنعة الطعام من النياحة أخرجه ابن ماجه وبوب باب ما جاء في النهي عن الاجتماع إلى أهل الميت وصنعة الطعام ، وهذا الحديث سنده صحيح ورجاله على شرط مسلم . قاله السندي : وقال أيضا : قوله كنا نرى هذا بمنزلة رواية إجماع الصحابة أو تقرير من النبي صلى الله عليه وسلم ، وعلى الثاني فحكمه الرفع وعلى التقديرين فهو حجة 
ഈ ആശയത്തെ ബലപ്പെടുത്തുന്നതാണ് ജരീറു ബ്നു അബ്ദില്ലാഹ് (റ) ന്റെ ഹദീസ് . അദ്ദേഹം പറയുന്നു: മയ്യിത്തിന്റെ വീട്ടുകാരുടെ അടുക്കൽ ഒരുമിച്ചു കൂടി ഭക്ഷണം കഴിക്കൽ മോശപ്പെട്ട നിയാഹത്തിന്റെ പ്രവർത്തി ആയിട്ടായിരുന്നു ഞങ്ങൾ (സ്വഹാബാക്കൾ ) ഗണിച്ചിരുന്നത്. ഈ ഹദീസിന്റെ പരമ്പര സ്വഹീഹാണ്.

സിന്ദി പറയുന്നു: ഇവിടെ ഞങ്ങൾ അങ്ങനെ കണക്കാക്കിയിരുന്നു എന്ന് പറയുന്നതിൽ നിന്നും ഈ അഭിപ്രായം ( മയ്യിത്തിന്റെ വീട്ടുകാർ മറ്റുള്ളവരെ ക്ഷണിച്ച് ഭക്ഷണം കൊടുക്കൽ ബിദ്അത്ത് ആണ് എന്ന അഭിപ്രായം )
സ്വഹാബാക്കളുടെ ഇജ്മാഉ ആണെന്നോ നബിയുടെ അംഗീകാരമുള്ള താണെന്നോ  മനസ്സിലാക്കാം. രണ്ടാമത്തേതാണെങ്കിൽ ഇത് മർഫൂഇന്റെ സ്ഥാനത്താണ് . ഇനി രണ്ട്  നിലക്കാണെങ്കിലും ഇത് തെളിവാണ്.
وبالجملة فهذا عكس الوارد إذ الوارد أن يصنع الناس الطعام لأهل الميت فاجتماع الناس في بيتهم حتى يتكلفوا لأجلهم الطعام قلب لذلك : وقد ذكر كثير من الفقهاء أن الضيافة لأهل الميت قلب للمعقول لأن الضيافة حقا أن تكون للسرور لا للحزن انتهى 
ചുരുക്കിപ്പറഞ്ഞാൽ ഹദീസിൽ വന്നതിന് നേരെ എതിരാണ് ഈ പരിപാടി. കാരണം ഹദീസിൽ വന്നിട്ടുള്ളത് മയ്യിത്തിന്റെ വീട്ടുകാർക്ക് മറ്റുള്ളവർ ഭക്ഷണം ഉണ്ടാക്കിക്കൊടുക്കണമെന്നാണ്. അപ്പോൾ മരിച്ച വീട്ടിൽ ജനങ്ങൾ ഒരുമിച്ച് കൂടി ആ വീട്ടുകാർ വന്നവർക്ക് വേണ്ടി ഭക്ഷണം ഉണ്ടാക്കേണ്ട സാഹചര്യമുണ്ടാക്കുന്നത് ഹദീസിൽ വന്ന ആശയത്തെ തകിടം മറിക്കുന്നതാണ്..............
🍓🍓🍓🍓🍓
https://islamweb.net/ar/library/index.php?page=bookcontents&ID=5420&bk_no=55&flag=1
🔥🔥🔥🔥🔥
ദുആഉ വസ്വിയ്യത്തോടെ - നിങ്ങളുടെ സഹോദരൻ, അബ്ബാസ് പറമ്പാടൻ
8848787706
Pls share
السلام عليكم

Tuesday, 27 April 2021

കുടുംബ ബന്ധം മുറിച്ചവനോട് ബന്ധം ചേർക്കാൻ ശ്രമിച്ചിട്ടും തയ്യാറാകുന്നില്ലെങ്കിൽ എന്ത് ചെയ്യും ?

السلام عليكم

വിഷയം : കുടുംബ ബന്ധം മുറിച്ചവനോട് ബന്ധം ചേർക്കാൻ ശ്രമിച്ചിട്ടും തയ്യാറാകുന്നില്ലെങ്കിൽ എന്ത് ചെയ്യും ?
അവതരണം : അബ്ബാസ് ഇബ്നു മുഹമ്മദ് പറമ്പാടൻ (നിലമ്പൂർ )തിരുവനന്തപുരം

പ്രിയ സഹോദരങ്ങളേ, കുടുംബ ബന്ധം വിച്ഛേദിക്കുന്നത് വളരെ ഗൗരവതരമായ പാപമാണ്.
ഒരാൾ തന്നോട് കുടുംബ ബന്ധം വിച്ഛേദിച്ച രക്ത ബന്ധുവിനോട് വളരെ നല്ല രീതിയിൽ പെരുമാറുകയും ബന്ധം നന്നാക്കാൻ വേണ്ടി സാധ്യമായ മാർഗ്ഗങ്ങൾ അവലംബിക്കുകയും ചെയ്തെങ്കിലും അപരൻ ബന്ധം ചേർക്കാൻ വിസമ്മതിക്കുന്ന സാഹചര്യത്തിൽ എന്ത് ചെയ്യണം ❓

ഇത്തരമൊരു സാഹചര്യത്തിൽ  ആ ബന്ധുവിനോട്
പരമാവധി നല്ല നിലയിൽ പെരുമാറാനാണ് ശ്രമിക്കേണ്ടത്. അയാൾക്കെതിരിൽ ഒരു ദ്രോഹപ്രവർത്തിയും ചെയ്യുത്. അയാൾക്ക് നന്മ വരുന്നതിനായും നല്ല മനസ്സ് തോന്നുന്നതിനായും രാത്രിയുടെ അന്ത്യയാമങ്ങളിൽ തഹജ്ജുദിന്റെ സമയത്ത് ഉൾപ്പെടെ പ്രാർത്ഥിക്കുക. ഒരിക്കലും നാം ഒരു സത്യവിശ്വാസിക്കെതിരെ പ്രാർത്ഥിക്കരുത് - അവൻ നമ്മുടെ രക്ത ബന്ധുവല്ലെങ്കിൽ പോലും

എന്നാൽ അവനിൽ നിന്നുള്ള ഉപദ്രവം ഇല്ലാതാകുന്നതിന് വേണ്ടി പ്രാർത്ഥിക്കാം. കൂടാതെ, ചില ഘട്ടങ്ങളിൽ അവനുമായി ബന്ധപ്പെടുന്നത് കൂടുതൽ വഴക്കുകൾക്ക് ഇടയാക്കുമെന്ന് ആശങ്കയുണ്ടെങ്കിൽ അൽപം അകലം പാലിക്കുന്നതിൽ തെറ്റില്ല. എന്നാൽ മനസ്സ് കൊണ്ട് അയാളെ വെറുക്കരുത്. അയാളുടെ ധിക്കാരത്തെയും പാപ പ്രവർത്തിയെയുമാണ് വെറുക്കേണ്ടത്. അപ്പോഴും അയാളുടെ നന്മക്ക് വേണ്ടി പ്രാർത്ഥന തുടരണം.

തിരുനബി (സ്വ) യുടെ ഒരു ഹദീസ് ശ്രദ്ധിക്കുക:
عَنْ أَبِي، هُرَيْرَةَ أَنَّ رَجُلاً، قَالَ يَا رَسُولَ اللَّهِ إِنَّ لِي قَرَابَةً أَصِلُهُمْ وَيَقْطَعُونِي وَأُحْسِنُ إِلَيْهِمْ وَيُسِيئُونَ إِلَىَّ وَأَحْلُمُ عَنْهُمْ وَيَجْهَلُونَ عَلَىَّ ‏.‏ فَقَالَ ‏ "‏ لَئِنْ كُنْتَ كَمَا قُلْتَ فَكَأَنَّمَا تُسِفُّهُمُ الْمَلَّ وَلاَ يَزَالُ مَعَكَ مِنَ اللَّهِ ظَهِيرٌ عَلَيْهِمْ مَا دُمْتَ عَلَى ذَلِكَ ‏"‏ ‏.‏
ആശയ വിവർത്തനം : അബൂഹുറൈറ (റ) റിപ്പോർട്ട് ചെയ്യുന്നു: ഒരിക്കൽ ഒരാൾ അല്ലാഹുവിന്റെ റസൂലിനോട് പറഞ്ഞു: അല്ലാഹുവിന്റെ ദൂതരേ, എനിക്ക് ചില രക്ത ബന്ധുക്കളുണ്ട്. ഞാൻ അവരോട്  ബന്ധം ചേർക്കുന്നെങ്കിലും അവർ എന്നോട് ബന്ധം മുറിക്കുന്നു. ഞാൻ അവർക്ക് നന്മ ചെയ്യുന്നു എന്നാൽ അവർ എന്നോട് മോശമായി പെരുമാറുന്നു. ഞാൻ അവരോട് മാപ്പാക്കി സഹനം കൈക്കൊള്ളുന്നു. എന്നാൽ അവർ എന്നെ ചീത്തവിളിച്ചും എന്നോട് ദേഷ്യപ്പെട്ടും കഴിഞ്ഞ് കൂടുന്നു. 
     അപ്പോൾ നബി (സ്വ) പറഞ്ഞു: നീ ഇപ്പറഞ്ഞ പോലെയാണ് കാര്യങ്ങളെങ്കിൽ, നീ അവരെ ചൂടു വെണ്ണീറ് തീറ്റിക്കുന്നത് പോലെയാണ് ( അതായത് നീ അവർക്ക് ചെയ്യുന്ന നന്മക്ക് അവർ നന്ദികേട് കാണിക്കുന്നെങ്കിൽ ആ നന്ദി കേട് കാരണം അവർക്ക് നാശം ഭവിക്കുന്നതാണ്). നിനക്കാവട്ടേ, നീ ഇപ്പറഞ്ഞ നല്ല നിലപാടിൽ തുടരുവോളം കാലം, നിനക്ക് അല്ലാഹുവിന്റെ പക്കൽ നിന്ന് അവർക്കെതിരെ സഹായം ലഭിക്കുന്നതുമാണ്.
(അവലംബം : സ്വഹീഹു മുസ്ലിം, മിർഖാത്ത്)
https://sunnah.com/muslim:2558a

ബന്ധുക്കളോട് മാത്രമല്ല മറ്റു മനുഷ്യരോടും സത്യവിശ്വാസി സഹനത്തിന്റേയും വിട്ടുവീഴ്ചയുടേയും നിലപാടാണ് സ്വീകരിക്കേണ്ടത്.
❤️❤️❤️❤️❤️
ഇതോടൊപ്പം സൂറത്തു ഫുസ്സ്വിലത് 34 മുതൽ 36 വരെയുള്ള ആയത്തുകൾ കൂടി ശ്രദ്ധിക്കുക:
وَلَا تَسْتَوِي الْحَسَنَةُ وَلَا السَّيِّئَةُ اِدْفَعْ بِاَلَّتِي هِيَ أَحْسَن فَإِذَا الَّذِي بَيْنك وَبَيْنه عَدَاوَة كَأَنَّهُ وَلِيّ حَمِيم 
നല്ലതും ചീത്തയും സമമാവുകയില്ല. ഏറ്റവും നല്ലത്‌ ഏതോ അത്‌ കൊണ്ട്‌ നീ തിന്‍മയെ പ്രതിരോധിക്കുക. അപ്പോള്‍ ഏതൊരുവനും നീയും തമ്മില്‍ ശത്രുതയുണ്ടോ അവനതാ നിന്‍റെ ഉറ്റബന്ധു എന്നോണം ആയിത്തീരുന്നു.
وَمَا يُلَقَّاهَا إِلَّا الَّذِينَ صَبَرُوا وَمَا يُلَقَّاهَا إِلَّا ذُو حَظّ عَظِيم
ക്ഷമ കൈക്കൊണ്ടവര്‍ക്കല്ലാതെ അതിനുള്ള ( ഈ ഒരു നിലപാട് സ്വീകരിക്കാൻ) അനുഗ്രഹം നല്‍കപ്പെടുകയില്ല. വമ്പിച്ച ഭാഗ്യമുള്ളവനല്ലാതെ അതിനുള്ള അനുഗ്രഹം നല്‍കപ്പെടുകയില്ല
 وَإِمَّا يَنْزَغَنَّك مِنْ الشَّيْطَان نَزْغ فَاسْتَعِذْ بِاَللَّهِ إِنَّهُ هُوَ السَّمِيع الْعَلِيم
പിശാചില്‍ നിന്നുള്ള വല്ല ദുഷ്പ്രേരണയും നിന്നെ വ്യതിചലിപ്പിച്ചുകളയുന്ന പക്ഷം അല്ലാഹുവോട്‌ നീ ശരണം തേടിക്കൊള്ളുക. തീര്‍ച്ചയായും അല്ലാഹു തന്നെയാകുന്നു എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനും.
❤️❤️❤️❤️❤️
അല്ലാഹു നമ്മെ  ബന്ധങ്ങൾ നന്നായി സൂക്ഷിക്കുന്ന മുത്തഖീങ്ങളിൽ ഉൾപ്പെടുത്തട്ടേ - ആമീൻ
اوصيكم بالدعاء
عباس برمبادن
8848787706
السلام عليكم
🥬🥬🥬🥬🥬

Wednesday, 1 January 2020

ഈമാൻ വർദ്ധിപ്പിക്കുക

بسم الله الرحمن الرحيم
بَابُ الإِيمَانِ وَقَوْلِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: «بُنِيَ الإِسْلاَمُ عَلَى خَمْسٍ
റഹ്മാനും റഹീമുമായ അല്ലാഹു വിന്റെ നാമത്തിൽ

കിതാബുൽ ഈമാൻ (സത്യ വിശ്വാസത്തിന്റെ പുസ്തകം)

ഇസ് ലാം അഞ്ച് കാര്യങ്ങളിമേൽ സ്ഥാപിതമാണ് എന്ന നബി  വചനം സംബന്ധിച്ച ബാബ്
( കിതാബുൽ ഈമാൻ എന്ന ഈ ഭാഗത്ത് ആമുഖമായി ഇമാം ബുഖാരി ചേർത്തിരിക്കുന്നത് സത്യവിശ്വാസത്തെ സംബന്ധിച്ച ഏതാനും വിശുദ്ധ ഖുർആൻ സൂക്തങ്ങളും /സൂക്തങ്ങളുടെ ഖണ്ഡങ്ങളും ചില അസറുകളുമാണ്.)
وَهُوَ قَوْلٌ وَفِعْلٌ، وَيَزِيدُ وَيَنْقُصُ
ഈമാൻ അഥവാ സത്യവിശ്വാസമെന്നത് വാക്കും പ്രവർത്തിയും ചേർന്നതാണ്. അത് കുറയുകയും കൂടുകയും ചെയ്യും ( ഏറ്റക്കുറച്ചിൽ ഉണ്ടാവുമെന്നർത്ഥം)

(ആയത്തുകൾ പൂർണ്ണരൂപത്തിൽ താഴെ ചേർക്കുന്നു)

48 : 4

هُوَ ٱلَّذِىٓ أَنزَلَ ٱلسَّكِينَةَ فِى قُلُوبِ ٱلۡمُؤۡمِنِينَ لِيَزۡدَادُوٓاْ إِيمَٰنًا مَّعَ إِيمَٰنِهِمۡۗ وَلِلَّهِ جُنُودُ ٱلسَّمَٰوَٰتِ وَٱلۡأَرۡضِۚ وَكَانَ ٱللَّهُ عَلِيمًا حَكِيمًا

അവനത്രെ, സത്യവിശ്വാസികളുടെ ഹൃദയങ്ങളില്‍ ശാന്തത ഇറക്കിക്കൊടുത്തവന്‍; അവരുടെ വിശ്വാസത്തില്‍ കൂടി (വീണ്ടും) അവര്‍ക്കു വിശ്വാസം വര്‍ദ്ധിക്കുവാന്‍വേണ്ടി. അല്ലാഹുവിനു ആകാശങ്ങളിലെയും, ഭൂമിയിലെയും സൈന്യങ്ങളുണ്ട്. അല്ലാഹു സര്‍വ്വജ്ഞനും, അഗാധജ്ഞനുമാകുന്നു
  18 : 13

نَّحْنُ نَقُصُّ عَلَيْكَ نَبَأَهُم بِالْحَقِّ ۚ إِنَّهُمْ فِتْيَةٌ آمَنُوا بِرَبِّهِمْ وَزِدْنَاهُمْ هُدًى

അവരുടെ വര്‍ത്തമാനം നാം നിനക്ക് യഥാര്‍ത്ഥ (രൂപ)ത്തില്‍ വിവരിച്ചുതരാം. അവര്‍ കുറച്ചു യുവാക്കളായിരുന്നു; അവര്‍ തങ്ങളുടെ രക്ഷിതാവില്‍ വിശ്വസിച്ചു; നാം അവര്‍ക്കു സന്മാര്‍ഗ്ഗം (സന്മാര്‍ഗ്ഗബോധം) വര്‍ദ്ധിപ്പിക്കുകയും ചെയ്തു.
19 : 76

وَيَزِيدُ ٱللَّهُ ٱلَّذِينَ ٱهۡتَدَوۡاْ هُدًىۗ وَٱلۡبَٰقِيَٰتُ ٱلصَّٰلِحَٰتُ خَيۡرٌ عِندَ رَبِّكَ ثَوَابًا وَخَيۡرٌ مَّرَدًّا

സന്മാര്‍ഗ്ഗത്തില്‍ ചരിക്കുന്നവനു അല്ലാഹു സന്മാര്‍ഗ്ഗം [സന്മാര്‍ഗ്ഗബോധം] വര്‍ദ്ധിപ്പിക്കുന്നതാണ്. നല്ല നല്ല ശാശ്വതകര്‍മ്മങ്ങള്‍, നിന്‍റെ രക്ഷിതാവിന്‍റെ അടുക്കല്‍ ഉത്തമമായ പ്രതിഫലമുള്ളതും, ഉത്തമമായ പരിണാമഫലമുള്ളതുമാകുന്നു.
47 : 17

وَٱلَّذِينَ ٱهۡتَدَوۡاْ زَادَهُمۡ هُدًى وَءَاتَىٰهُمۡ تَقۡوَىٰهُمۡ

നേര്‍മാര്‍ഗ്ഗം സ്വീകരിച്ചവരാകട്ടെ, അവര്‍ക്കു അവന്‍ നേര്‍മാര്‍ഗ്ഗം വര്‍ദ്ധിപ്പിച്ചുകൊടുക്കുകയും, അവരുടെ സൂക്ഷ്മത [അവര്‍ക്കു വേണ്ടുന്ന ഭയഭക്തി] നല്‍കുകയും ചെയ്യുന്നതാണ്
74:31
وَمَا جَعَلۡنَآ أَصۡحَٰبَ ٱلنَّارِ إِلَّا مَلَٰٓئِكَةًۙ وَمَا جَعَلۡنَا عِدَّتَهُمۡ إِلَّا فِتۡنَةً لِّلَّذِينَ كَفَرُواْ لِيَسۡتَيۡقِنَ ٱلَّذِينَ أُوتُواْ ٱلۡكِتَٰبَ وَيَزۡدَادَ ٱلَّذِينَ ءَامَنُوٓاْ إِيمَٰنًاۙ وَلَا يَرۡتَابَ ٱلَّذِينَ أُوتُواْ ٱلۡكِتَٰبَ وَٱلۡمُؤۡمِنُونَۙ وَلِيَقُولَ ٱلَّذِينَ فِى قُلُوبِهِم مَّرَضٌ وَٱلۡكَٰفِرُونَ مَاذَآ أَرَادَ ٱللَّهُ بِهَٰذَا مَثَلًاۚ كَذَٰلِكَ يُضِلُّ ٱللَّهُ مَن يَشَآءُ وَيَهۡدِى مَن يَشَآءُۚ وَمَا يَعۡلَمُ جُنُودَ رَبِّكَ إِلَّا هُوَۚ وَمَا هِىَ إِلَّا ذِكۡرَىٰ لِلۡبَشَرِ
നരകത്തിന്‍റെ മേല്‍നോട്ടക്കാരെ നാം മലക്കുകളല്ലാതെ ആക്കിയിട്ടില്ല; അവരുടെ എണ്ണം അവിശ്വസിച്ചവര്‍ക്കു ഒരു പരീക്ഷണമല്ലാതെയും ആക്കിയിട്ടില്ല. (അതെ) വേദഗ്രന്ഥം നല്‍കപ്പെട്ടിട്ടുള്ളവര്‍ ദൃഢമായി വിശ്വസിക്കുവാനും, വിശ്വസിച്ചിട്ടുള്ളവര്‍ക്കു വിശ്വാസം വര്‍ദ്ധിക്കുവാനും,- വേദഗ്രന്ഥം നല്‍കപ്പെട്ടവരും സത്യവിശ്വാസികളും സന്ദേഹപ്പെടാതിരിക്കുവാനുമാകുന്നു അതു. കൂടാതെ ഹൃദയങ്ങളില്‍ ഒരു തരം രോഗമുള്ളവരും അവിശ്വാസികളും ‘ഇതുമൂലം എന്തൊരു ഉപമയാണ് അല്ലാഹു ഉദ്ദേശിച്ചിരിക്കുന്നത്’ എന്നു പറയുവാന്‍ വേണ്ടിയുമാകുന്നു. അപ്രകാരം, അല്ലാഹു അവന്‍ ഉദ്ദേശിക്കുന്നവരെ വഴി പിഴപ്പിക്കുകയും, അവന്‍ ഉദ്ദേശിക്കുന്നവരെ സന്‍മാര്‍ഗത്തിലാക്കുകയും ചെയ്യുന്നു. നിന്‍റെ റബ്ബിന്‍റെ സൈന്യങ്ങളെ അവനല്ലാതെ ആരും അറിയുന്നതല്ല. ഇതു മനുഷ്യര്‍ക്കു ഒരു സ്മരണ അഥവാ ഉപദേശംഅല്ലാതെ മറ്റൊന്നും അല്ലതാനും.
9 : 124

وَإِذَا مَآ أُنزِلَتۡ سُورَةٌ فَمِنۡهُم مَّن يَقُولُ أَيُّكُمۡ زَادَتۡهُ هَٰذِهِۦٓ إِيمَٰنًاۚ فَأَمَّا ٱلَّذِينَ ءَامَنُواْ فَزَادَتۡهُمۡ إِيمَٰنًا وَهُمۡ يَسۡتَبۡشِرُونَ
9: 124
വല്ല`സൂറത്തും [അദ്ധ്യായവും] അവതരിപ്പിക്കപ്പെട്ടാല്‍ ഇങ്ങിനെ പറയുന്ന ചിലര്‍ അവരിലുണ്ട്‌: `നിങ്ങളില്‍ ആര്‍ക്കാണ്‌ ഇതു വിശ്വാസം വര്‍ധിപ്പിച്ചത്‌!' എന്ന്‌. എന്നാല്‍, യാതൊരു കൂട്ടര്‍ വിശ്വസിച്ചിരിക്കുന്നുവോ അവര്‍ക്കത്‌ വിശ്വാസം വര്‍ദ്ധിപ്പിക്കുന്നതാണ്‌; അവരാകട്ടെ, സന്തോഷം കൊള്ളുകയും ചെയ്യും.
3 : 173
ٱلَّذِينَ قَالَ لَهُمُ ٱلنَّاسُ إِنَّ ٱلنَّاسَ قَدۡ جَمَعُواْ لَكُمۡ فَٱخۡشَوۡهُمۡ فَزَادَهُمۡ إِيمَٰنًا وَقَالُواْ حَسۡبُنَا ٱللَّهُ وَنِعۡمَ ٱلۡوَكِيلُ
(അതായത്) യാതൊരു കൂട്ടര്‍ക്ക്: അവരോട് മനുഷ്യന്‍മാര്‍ പറഞ്ഞു: 'നിശ്ചയമായും, നിങ്ങളോട് നേരിടുവാന്‍ ആ മനുഷ്യര്‍ ആളുകളെ ശേഖരിച്ചിട്ടുണ്ട്; ആകയാല്‍, നിങ്ങള്‍ അവരെ പേടിച്ചുകൊള്ളുവിന്‍. ' അപ്പോള്‍, അതവര്‍ക്ക് വിശ്വാസം വര്‍ദ്ധിപ്പിച്ചു; അവര്‍ പറയുകയും ചെയതു: 'നമുക്ക് അല്ലാഹു മതി! അവന്‍ എത്രയോ നല്ല ഭരമേല്‍പിക്കപ്പെടുന്നവന്‍
33 : 22

وَلَمَّا رَءَا ٱلۡمُؤۡمِنُونَ ٱلۡأَحۡزَابَ قَالُواْ هَٰذَا مَا وَعَدَنَا ٱللَّهُ وَرَسُولُهُۥ وَصَدَقَ ٱللَّهُ وَرَسُولُهُۥۚ وَمَا زَادَهُمۡ إِلَّآ إِيمَٰنًا وَتَسۡلِيمًا
33:22
സത്യവിശ്വാസികള്‍ സഖ്യകക്ഷികളെ കണ്ടപ്പോള്‍ അവര്‍ പറഞ്ഞു: 'അല്ലാഹുവും, അവന്‍റെ റസൂലും നമ്മോടു വാഗ്ദാനം ചെയ്തിട്ടുള്ളതാണ് ഇത്. അല്ലാഹുവും അവന്‍റെ റസൂലും സത്യമത്രെ പറഞ്ഞത്.' അവര്‍ക്കു സത്യവിശ്വാസത്തെയും, അനുസരണത്തെയുമല്ലാതെ അതു വര്‍ദ്ധിപ്പിച്ചതുമില്ല.
🥦🥦🥦🥦🥦🥦
وَالْحُبُّ فِي اللَّهِ وَالْبُغْضُ فِي اللَّهِ مِنَ الإِيمَانِ
അല്ലാഹു വിന് വേണ്ടി സ്നേഹിക്കലും അല്ലാഹുവിന് വേണ്ടി വെറുക്കലും ഈമാനിൽ പെട്ടതാണ്.
❤❤❤❤❤❤
(അസറുകൾ)
وَكَتَبَ عُمَرُ بْنُ عَبْدِ الْعَزِيزِ إِلَى عَدِيِّ بْنِ عَدِيٍّ إِنَّ لِلإِيمَانِ فَرَائِضَ وَشَرَائِعَ وَحُدُودًا وَسُنَنًا، فَمَنِ اسْتَكْمَلَهَا اسْتَكْمَلَ الإِيمَانَ، وَمَنْ لَمْ يَسْتَكْمِلْهَا لَمْ يَسْتَكْمِلِ الإِيمَانَ، فَإِنْ أَعِشْ فَسَأُبَيِّنُهَا لَكُمْ حَتَّى تَعْمَلُوا بِهَا، وَإِنْ أَمُتْ فَمَا أَنَا عَلَى صُحْبَتِكُمْ بِحَرِيصٍ
ഉമറു ബ്നു അബ്ദിൽ അസീസ് അദിയ്യു ബ്നു അദിയ്യിലേക്ക് ഇപ്രകാരം കത്തെഴുതി: ' നിശ്ചയം സത്യവിശ്വാസ (ഈമാൻ)ത്തിന് ചില നിർബന്ധ ബാധ്യതകളും  നിയമ വ്യവസ്ഥകളും കൽപനാ നിരോധനങ്ങളും ചില സുന്നത്തുകളും ഉണ്ട്. അവ പൂർത്തീകരിച്ചവൻ ഈമാൻ അഥവാ സത്യവിശ്വാസം പൂർത്തീകരിച്ചു. അവ പൂർത്തീകരിക്കാത്തവൻ സത്യവിശ്വാസം പൂർത്തീകരിച്ചിട്ടില്ല. ഞാൻ ജീവിച്ചിരിക്കുകയാണെങ്കിൽ ശേഷം നിങ്ങൾക്ക് ഞാൻ അവ വിവരിച്ച് തരാം. ഞാൻ മരിക്കുകയാണെന്നങ്കിൽ , നിങ്ങളുമായുള്ള സഹവാസത്തിന് എനിക്ക് ആർത്തിയൊന്നുമില്ല.
وَقَالَ إِبْرَاهِيمُ: {وَلَكِنْ لِيَطْمَئِنَّ قَلْبِي.
ഇബ്രാഹിം നബി(അ) പറഞ്ഞു: 'എന്നിരുന്നാലും എന്റെ ഹൃദയത്തിന് ശാന്തി ലഭിക്കാൻ '
( ആയത്തിന്റെ പൂർണ്ണരൂപം:

2 : 260

وَإِذْ قَالَ إِبْرَاهِيمُ رَبِّ أَرِنِي كَيْفَ تُحْيِي الْمَوْتَىٰ ۖ قَالَ أَوَلَمْ تُؤْمِن ۖ قَالَ بَلَىٰ وَلَـٰكِن لِّيَطْمَئِنَّ قَلْبِي ۖ قَالَ فَخُذْ أَرْبَعَةً مِّنَ الطَّيْرِ فَصُرْهُنَّ إِلَيْكَ ثُمَّ اجْعَلْ عَلَىٰ كُلِّ جَبَلٍ مِّنْهُنَّ جُزْءًا ثُمَّ ادْعُهُنَّ يَأْتِينَكَ سَعْيًا ۚ وَاعْلَمْ أَنَّ اللَّـهَ عَزِيزٌ حَكِيمٌ

ഇബ്‌റാഹീം പറഞ്ഞ സന്ദര്‍ഭവും (ഓര്‍ക്കുക); 'എന്‍റെ റബ്ബേ, മരണപ്പെട്ടവരെ നീ എങ്ങനെ ജീവിപ്പിക്കുന്നുവെന്ന് എനിക്ക് നീ (ഒന്ന്) കാണിച്ചു തരേണമേ!' അവന്‍ [അല്ലാഹു] പറഞ്ഞു; 'നീ (അതില്‍) വിശ്വസിച്ചിട്ടില്ലേ?! [പിന്നെ എന്തിനാണിത് ആവശ്യപ്പെടുന്നത്?]' അദ്ദേഹം പറഞ്ഞു: 'ഇല്ലാതെ! (വിശ്വസിച്ചിട്ടുണ്ട്.) എങ്കിലും, എന്‍റെ ഹൃദയം സമാധാനമടയുവാന്‍ വേണ്ടിയാകുന്നു.' അവന്‍ [റബ്ബ്] പറഞ്ഞു: 'എന്നാല്‍ നീ പക്ഷികളില്‍ നിന്ന് ഒരു നാലെണ്ണം പിടിക്കുക; എന്നിട്ട് അവയെ നിന്‍റെ അടുക്കലേക്ക് കൂട്ടിച്ചേര്‍ത്തുകൊള്ളുക. പിന്നീട്, അവയില്‍ നിന്നുള്ള ഓരോ അംശം എല്ലാ (ഓരോ) മലകളിലും ആക്കിക്കൊള്ളുക; പിന്നെ, നീ അവയെ വിളിക്കുക- അവ നിന്‍റെ അടുക്കല്‍ ഓടി വരുന്നതാണ് . അല്ലാഹു പ്രതാപശാലിയും, അഗാധജ്ഞനുമാണെന്ന് നീ അറിഞ്ഞുകൊള്ളുക)
💧💧💧💧💧💧
وَقَالَ مُعَاذٌ: اجْلِسْ بِنَا نُؤْمِنْ سَاعَةً
മുആദ് പറഞ്ഞു: 'ഞങ്ങളോടൊപ്പം ഇരിക്കൂ, കുറച്ചു സമയം നമുക്ക് ഈമാൻ ഉള്ളവരാവാം
وَقَالَ ابْنُ مَسْعُودٍ: الْيَقِينُ الإِيمَانُ كُلُّهُ.
ഇബ്നു മസ്ഊദ് പറഞ്ഞു: യഖീൻ എന്നത് ഈമാൻ മുഴുവനുമാണ്.
وَقَالَ ابْنُ عُمَرَ: لاَ يَبْلُغُ الْعَبْدُ حَقِيقَةَ التَّقْوَى حَتَّى يَدَعَ مَا حَاكَ فِي الصَّدْرِ.
ഇബ്നു ഉമർ പറഞ്ഞു: ദാസൻ അവന്റെ ഹൃദയത്തിൽ സംശയമുള്ളതിനെ ഉപേക്ഷിക്കുന്നത് വരെ ഭയഭക്തിയുടെ യാഥാർത്ഥ്യത്തിൽ എത്തിച്ചേരുകയില്ല.
🍓🍓🍓🍓🍓🍓
وَقَالَ مُجَاهِدٌ: {شَرَعَ لَكُمْ} أَوْصَيْنَاكَ يَا مُحَمَّدُ وَإِيَّاهُ دِينًا وَاحِدًا
വിശുദ്ധ ഖുർആൻ
42 : 13-ൽ 'നിങ്ങൾക്ക് നിയമമാക്കിയിരിക്കുന്നു ' എന്ന് പറഞ്ഞതിന്റെ താൽപര്യം താങ്കൾക്കും മുൻ കഴിഞ്ഞ നബിമാർക്കും ഒരേ ദീൻ തന്നെയാണ് നിയമമാക്കിയിട്ടുള്ളത് എന്നാണെന്ന് മുജാഹിദ് പ്രസ്താവിച്ചിരിക്കുന്നു.
وَقَالَ ابْنُ عَبَّاسٍ: {شِرْعَةً وَمِنْهَاجًا} سَبِيلاً وَسُنَّةً
സൂറത്തുൽ മാഇദ 48 ൽ,
لِكُلٍّ جَعَلۡنَا مِنكُمۡ شِرۡعَةً وَمِنۡهَاجًاۚ
എന്ന് പറഞ്ഞതിന്റെ താൽപര്യം നിങ്ങൾക്കെല്ലാവർക്കും ഓരോ നിയമ നടപടിക്രമവും ഓരോ കർമ്മമാർഗ്ഗവും നിശ്ചയിച്ചിരിക്കുന്നു എന്നാണെന്ന് ഇബ്നു അബ്ബാസ്(റ) പറയുന്നു.